ഭരണ നേട്ടങ്ങളുടെ അവലോകനത്തിനും സമയബന്ധിതമായ പദ്ധതി നിർവഹണം ഉറപ്പാക്കുന്നതിനായുള്ള മേഖലാതല യോഗങ്ങൾക്കായി മുഖ്യമന്ത്രിയും മന്ത്രിമാരും വിവിധ ജില്ലകളിൽ നേരിട്ട് എത്തുന്നു. സെപ്റ്റംബർ മാസത്തിലെ 4,7, 11, 14 തീയതികളിൽ കോഴിക്കോട്, തൃശ്ശൂർ, എറണാകുളം, തിരുവനന്തപുരം ജില്ലകളിൽ മേഖല അവലോകനയോഗം ചേരും. ഈ യോഗത്തിനുശേഷം മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ പോലീസ് ഓഫീസർമാരുടെ യോഗവും ചേരും.
മേഖല അവലോകനയോഗങ്ങൾക്ക് മുന്നോടിയായി കളക്ടർമാരുടെ നേതൃത്വത്തിൽ ജില്ലാതലത്തിൽ പരിഗണിക്കേണ്ട കാര്യങ്ങൾ ജൂൺ 30ന് മുമ്പ് തയ്യാറാക്കും. 3 ഘട്ടങ്ങളിലായി തയ്യാറാക്കുന്ന റിപ്പോർട്ട് അടിസ്ഥാനവികസന പദ്ധതികൾ, ക്ഷേമപദ്ധതികൾ, കേന്ദ്ര ആവിഷ്കൃത പദ്ധതികൾ എന്നിവയുടെ പുരോഗതി വിലയിരുത്തിയുള്ള റിപ്പോർട്ടുകൾ ആദ്യഘട്ടത്തിൽ തയ്യാറാക്കും. ഈ മേഖലയിലുള്ള പ്രശ്നങ്ങൾ കണ്ടെത്തുന്നതിനായി ജില്ലാ കളക്ടർമാരുടെ നേതൃത്വത്തിൽ ശിൽപ്പശാല സംഘടിപ്പിക്കും.
കാസർകോഡ്,കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിലെ മേഖലാ യോഗങ്ങൾ നാലിന് കോഴിക്കോടും പാലക്കാട്, മലപ്പുറം, തൃശൂർ ജില്ലകളിലെ മേഖല യോഗം ഏഴിന് തൃശൂരും എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലകളിലെ യോഗം 11ന് എറണാകുളത്തും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലേത് 14ന് തിരുവനന്തപുരത്തും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക