പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയതിന് 17 കാരിയായ പെൺകുട്ടിയെ ക്രൂരമായ മർദ്ദിച്ച കേസിൽ രണ്ടുപേർ അറസ്റ്റിലായി. പെൺകുട്ടിയുടെ മുൻ സുഹൃത്ത് അയ്യപ്പൻ, അയ്യപ്പന്റെ സുഹൃത്ത് റിജോ മോൻ എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ടോടെ വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന 17കാരിയെ പത്തനംതിട്ട ചന്ദ്രവേലിപ്പടിയിൽ വച്ച് ബൈക്കിലെത്തിയ ഇരുവരും തടഞ്ഞുനിർത്തി മർദ്ദിച്ചു. അയ്യപ്പനുമായുള്ള പ്രണയത്തിൽ നിന്ന് പെൺകുട്ടി പിന്മാറിയതാണ് ഇയാളെ പ്രകോപിപ്പിച്ചത്. അയ്യപ്പനും സുഹൃത്തും കൂടി പെൺകുട്ടിയെ വഴിയിൽ തടഞ്ഞുനിർത്തി അസഭ്യം പറയുകയും കുട്ടിയുടെ മുഖത്ത് അടിക്കുകയും ചെയ്തു. അടിയേറ്റ് പെൺകുട്ടി നിലത്ത് വീണതോടെ കഴുത്തിലും നെഞ്ചിലും ചവിട്ടുകയും നെറ്റിയിൽ കല്ലുകൊണ്ട് ഇടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു.
തുടർന്ന് ബൈക്കിൽ രക്ഷപ്പെട്ട പ്രതികളെ ചൊവ്വാഴ്ച രാത്രിയിലാണ് പെൺകുട്ടിയുടെയും മാതാപിതാക്കളുടെയും പരാതിയിൽ പോലീസ് അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക