ബംഗളൂരു: മതപരിവർത്തന നിരോധന നിയമം റദ്ദാക്കിയ കർണാടകയിലെ കോൺഗ്രസ് സർക്കാർ പുതിയ മുസ്ലിം ലീഗായി മാറിയിരിക്കുകയാണെന്ന് ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി സി.ടി രവി കുറ്റപ്പെടുത്തി. ഹിന്ദുക്കളെ തുടച്ചുനീക്കാനാണ് കോൺഗ്രസ് നീക്കമെന്നും ഇതാണോ ‘സ്നേഹത്തിന്റെ കട’യെന്നും രാഹുൽ ഗാന്ധിയെ ടാഗ് ചെയ്ത് മുൻ കേന്ദ്ര മന്ത്രി കൂടിയായ ബി.ജെ.പി എം.എൽ.എ ബസനഗൗഡ ആർ. പാട്ടീൽ ട്വീറ്റ് ചെയ്തു.
ബി.ജെ.പി സർക്കാർ കൊണ്ടുവന്ന മതപരിവർത്തന നിരോധന നിയമം ഹിന്ദുവിരുദ്ധ കോൺഗ്രസും മുഖ്യമന്ത്രി സിദ്ധരാമയ്യയും റദ്ദാക്കുന്ന കാര്യം മതംമാറ്റ മാഫിയ ഉറപ്പാക്കിയിരിക്കുകയാണെന്ന് സി.ടി രവി ട്വീറ്റ് ചെയ്തു. ജനസൗഹൃദപരമായ നടപടികൾക്കു പകരം മതപരിവർത്തനമാണ് വർഗീയശക്തിയായ കോൺഗ്രസ് കന്നഡ ജനങ്ങൾക്കു നൽകിയിരിക്കുന്നത്. കോൺഗ്രസ് പുതിയ മുസ്ലിം ലീഗാണ്. ഹിന്ദുക്കളെ വേദനിപ്പിക്കാൻ അവർ ഏതറ്റം വരെയും പോകുമെന്നും അദ്ദേഹം ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക