ധീരജ് വധക്കേസിലെ ഏഴും എട്ടും പ്രതികളായ കൊന്നത്തടി മുല്ലപ്പള്ളി ജെസ്സിൻ ജോയ്, വെള്ളയാംകുടി പൊട്ടനാനിയിൽ അലൻ ബേബി എന്നിവരുടെ വിടുതൽ ഹർജി ഇടുക്കി ജില്ലാ സെഷൻസ് കോടതി തള്ളി.
വെറുതെ വിടണം എന്ന് ആവശ്യപ്പെട്ട് ഇരുവരും നൽകിയ ഹർജി ജില്ലാ സെഷൻസ് കോടതി ജഡ്ജി പി.എസ് ശശികുമാർ തള്ളുകയായിരുന്നു. വസ്ത്രവും മൊബൈൽ ഫോണും ഒളിപ്പിക്കാനും തെളിവു നശിപ്പിക്കാനും മൂന്നു മുതൽ അഞ്ചുവരെ പ്രതികളായവരെ സഹായിച്ചു എന്നതാണ് ഇവർക്കെതിരെയുള്ള കേസ്. ഏഴാം പ്രതിയായ ജസ്റ്റിൻ നാലാം പ്രതിയെ സ്ഥലത്തുനിന്നു മാറ്റാൻ ഇന്ന് ഇന്നോവ കാറുമായി എത്തുകയും തൊടുപുഴയിൽ എത്തിച്ച് പണം നൽകുകയും ചെയ്തു. മൂന്നും അഞ്ചും പ്രതികളെ കാറിൽ രക്ഷപ്പെടാൻ സഹായിച്ചതും തെളിവു നശിപ്പിക്കാൻ കൂട്ടു നിന്നതും അലനാണ്.
നിലവിൽ ജാമ്യത്തിലുള്ള ഇവർ യൂത്ത് കോൺഗ്രസിന്റെ സജീവ പ്രവർത്തകർ ആയിരുന്നു.നിഖിൽ പൈലി, ജെറിൻ ജോജോ, ജിബിൻ ഉപ്പുമാക്കൽ, ടോണി തേക്കിലക്കാടൻ, നിതിൻ ലൂക്കോസ്, സോയ്മോൻ സണ്ണി, ജസ്സിൻ ജോയ്,അലൻ ബേബി എന്നിവരാണ് ഒന്നു മുതൽ 8 വരെയുള്ള പ്രതികൾ. ഇവർക്കെതിരെയുള്ള 1600ലേറെ പേജ് ഉള്ള കുറ്റപത്രം ആറു വോളിയങ്ങളായാണ് അന്വേഷണ ഉദ്യോഗസ്ഥൻ സമർപ്പിച്ചത്
പ്രതികരിക്കാൻ ഇവിടെ എഴുതുക