മുന്‍ ഭാര്യ ആംബര്‍ ഹേര്‍ഡില്‍ നിന്ന് ലഭിച്ച നഷ്ടപരിഹാര തുക ജീവകാരുണ്യ സംഘടനകള്‍ക്ക് നല്കി ഹോളിവുഡ് താരം ജോണി ഡെപ്പ്. രോഗബാധിതരായ കുട്ടികളെ സഹായിക്കാനും പാര്‍പ്പിടങ്ങള്‍ നിര്‍മിക്കാനും ഈ പണം വിനിയോഗിക്കും.
10 ലക്ഷം ഡോളറാണ് (ഏകദേശം 82,133,743 രൂപ) ആംബർ ഹേർഡിന് ജോണി ഡെപ്പിന് നൽകേണ്ടി വന്നത്. 20,000 ഡോളർ വീതം അഞ്ച് ചാരിറ്റികൾക്കാണ് ജോണി ഡെപ്പ് നൽകിയത്. അനാഥ കുട്ടികള്‍ക്ക് ചികിത്സയും സുരക്ഷിത താമസ സൗകര്യവുമൊരുക്കുന്ന സംഘടനകള്‍ക്കാണ് ജോണി ഡെപ്പ് സഹായം ചെയ്തത്. മേക്ക്-എ-ഫിലിം ഫൗണ്ടേഷന്, ദി പെയിന്റഡ് ടര്‍ട്ടില്‍, റെഡ് ഫെതര്‍, മര്‍ലോണ്‍ ബ്രാന്‍ഡോയുടെ ടെറ്റിയാറോവ സൊസൈറ്റി ചാരിറ്റി എന്നിവയുള്‍പ്പെടെയുള്ള സംഘടനകളെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്.
2015ലാണ് താരം ആംബറിനെ ലോസ് ആഞ്ചലസിലെ വീട്ടിലെ സ്വകാര്യ ചടങ്ങില്‍ വിവാഹം ചെയ്തത്. വര്‍ഷങ്ങള്‍ നീണ്ട ഡേറ്റിംഗിന് ശേഷമായിരുന്നു സ്വകാര്യ ചടങ്ങിലെ വിവാഹം. 2006 മെയ് 23ന് ആംബര്‍ ജോണിയില്‍ നിന്ന് വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്യുകയായിരുന്നു. ഏറെ കോളിളക്കമുണ്ടാക്കിയ ശേഷമായിരുന്നു താരദമ്പതികളായിരുന്ന ജോണി ഡെപ്പും ആംബർ ഹേർഡും വേര് പിരിഞ്ഞത്. 18 മാസം നീണ്ട വിവാഹജീവിതത്തില്‍ ജോണി ഡെപ്പില്‍ നിന്ന് ക്രൂരമായ മര്‍ദനമേറ്റെന്ന അംബര്‍ ഹേര്‍ഡിന്റെ വെളിപ്പെടുത്തല്‍ നടന്റെ പ്രതിച്ഛായയെ തന്നെ സാരമായി ബാധിച്ചിരുന്നു.
ആംബര്‍ ഹേര്‍ഡിനെതിരെ ജോണി ഡെപ്പ് നല്കിയ മാനനഷ്ടക്കേസില്‍ കഴിഞ്ഞ ജൂണിലാണ് വിധി വന്നത്. ഡെപ്പിന് ആംബര്‍ 10.35 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു വിധി. കഴിഞ്ഞ ഡിസംബറില്‍ നടന്ന ഒത്തുതീര്‍പ്പില്‍ ഹേര്‍ഡ് ഒരു മില്യണ്‍ ഡോളര്‍ നല്കിയാല് മതിയെന്ന് ഡെപ്പ് സമ്മതിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക