മകൻ മരിച്ചുപോയത് അറിയാതെ മനോരോഗിയായ അമ്മ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് മൂന്ന് ദിവസം. കോഴിക്കോട് നാദാപുരത്താണ് സംഭവം. കല്ലുനിര മൂന്നാംകുഴി രമേശൻ ആണ് മരിച്ചത്. രമേശൻ മരിച്ചത് അറിയാതെ മനോരോഗിയായ അമ്മ മന്തി മൃതദേഹത്തിന് കൂട്ടിയിരുന്നത് മൂന്നു ദിവസമാണ്.
പുറംലോകവുമായി ബന്ധമില്ലാതെ കഴിയുകയായിരുന്നു അമ്മയും മകനും. പെൻഷൻ നൽകാനായി ബാങ്ക് ജീവനക്കാർ ഇവരുടെ വീട്ടിലെത്തിയപ്പോൾ ദുർഗന്ധം കാരണം വീടിന് അകത്തു കയറി നോക്കിയപ്പോഴാണ് കട്ടിലിൽ മരണപ്പെട്ട നിലയിൽ രമേശന്റെ മൃതദേഹം കണ്ടെത്തിയത്. ബാങ്ക് ജീവനക്കാരൻ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹത്തിന് മൂന്നുദിവസം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക