നഗരവീഥികളിൽ ഇനി പകുതിയും പ്ലാസ്റ്റിക്കായി മാറും. പ്രധാന നഗരങ്ങളിലെ റോഡുകൾ നിർമ്മിക്കുമ്പോൾ ആകെ ദൂരത്തിന്റെ 50 ശതമാനം പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ കലർത്തിയ ടാർ മിശ്രിതം ഉപയോഗിക്കുവാൻ തദ്ദേശവകുപ്പിന്റെ ഉന്നതതല യോഗത്തിൽ തീരുമാനമായി.
വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ഹരിതകർമ്മസേന വഴി ശേഖരിച്ച് സർക്കാരിന് കീഴിലെ ക്ലീൻ കേരള കമ്പനിയിലെത്തുന്ന പ്ലാസ്റ്റിക് മാലിന്യത്തിന്റെ തോത് വർദ്ധിച്ചതിന് പിന്നാലെയാണ് റോഡ് നിർമ്മാണത്തിലും ഇവ കൂടുതലായി ഉപയോഗിക്കുവാൻ തീരുമാനമെടുത്തത്.
ആരോഗ്യം ഇരട്ടിയാക്കും ഗ്രീന്‍പീസ്; അറിയാം കൂടുതൽ ആരോഗ്യ ഗുണങ്ങൾ
ക്ലീൻ കേരള കമ്പനിയുടെ കണക്ക് പ്രകാരം സംസ്ഥാനത്ത് ഇതുവരെ 3000 ടൺ പ്ലാസ്റ്റിക് മാലിന്യം റോഡ് നിർമ്മാണത്തിന് ഉപയോഗിച്ചതായാണ് പറയുന്നത്. ഓരോ മാസവും 800 ടൺ വരെ പ്ലാസ്റ്റിക് മാലിന്യമാണ് ഹരിത കർമ്മ സേനകൾ ശേഖരിച്ച് നൽകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക