വന്യജീവി ആക്രമണത്തിൽ പരിക്കേൽക്കുന്നവർക്കുള്ള ചികിത്സയുടെ ചിലവ് ലഭിക്കുന്നതിനായുള്ള നടപടിക്രമങ്ങൾ സംബന്ധിച്ച ചട്ടങ്ങളിൽ ഭേദഗതി വരുത്തി സർക്കാർ ഉത്തരവിട്ടു.
യൂട്യൂബിൽ ഇനി ഷോപ്പിങ്ങും; കമ്പനികൾക്ക് ഉൽപ്പന്നങ്ങൾ തൽസമയം വിപണനം ചെയ്യാം
ഭേദഗതി പ്രകാരം 2 ലക്ഷം രൂപ വരെയുള്ള നഷ്ടപരിഹാരം ലഭിക്കുന്നതിന് പരിക്കേറ്റ വ്യക്തിയെ ചികിത്സിച്ച രജിസ്റ്റേർഡ് മെഡിക്കൽ പ്രാക്ടീഷണറോ അല്ലെങ്കിൽ കേരള സർക്കാർ സർവീസിലെ മെഡിക്കൽ ഓഫീസറോ സാക്ഷ്യപ്പെടുത്തിയാൽ മതിയാകും.
ചികിത്സാ ചെലവ് അനുവദിക്കുന്നതിന് അപേക്ഷകന് നൽകിയ ചികിത്സയും ചെലവായ തുകയും സംബന്ധിച്ച് കേരള സർക്കാർ സർവീസിലെ സിവിൽ സർജൻ റാങ്കിൽ കുറയാത്ത മെഡിക്കൽ ഓഫീസർ നൽകുന്ന സാക്ഷ്യപത്രം വേണമെന്ന വ്യവസ്ഥയിലാണ് ഭേദഗതി വരുത്തിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക