ഇടവിട്ട് പെയ്യുന്ന മഴയും വെയിലും കാരണം കൊതുക് പെരുകുന്ന ഭാഗമായും മലപ്പുറം ജില്ലയിൽ വരും മാസങ്ങളിൽ ഡെങ്കിപ്പനി കേസുകൾ വർദ്ധിക്കാൻ സാധ്യതയുണ്ട് എന്ന് ആരോഗ്യവകുപ്പ് അറിയിക്കുന്നു. നിലവിൽ മലയോര മേഖലകളിലും മുനിസിപ്പാലിറ്റി പരിധികളിലും ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതുവരെ 241 പേർക്ക് ജില്ലയിൽ ഡെങ്കിപ്പനി സ്ഥിരീകരിച്ചപ്പോൾ 663 പേർ ഡെങ്കിപ്പനി ലക്ഷണങ്ങളോടെ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. കഴിഞ്ഞദിവസം 11 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു.
ആദ്യഘട്ടത്തിൽ മലയോര മേഖലകളായ കരുവാരകുണ്ട്, കാളികാവ് ,ചോക്കാട് തുടങ്ങിയ മേഖലകളിൽ ആണ് ഡെങ്കിപ്പനി പടർന്നു പിടിച്ചതെങ്കിൽ ഇപ്പോൾ മലപ്പുറം മുനിസിപ്പാലിറ്റി പരിധിയിലാണ് ഡെങ്കിപ്പനി പടരുന്നത്. മലപ്പുറം മുനിസിപ്പാലിറ്റി പരിധിയിൽ 12 കേസുകൾ കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്തു. മലപ്പുറം ജില്ലയിൽ ഇപ്പോൾ ഇടവിട്ടിടവിട്ട് മഴയും വെയിലും ആണ് അനുഭവപ്പെടുന്നത്. ഇത് ഈ രീതിയിൽ തുടരുകയാണെങ്കിൽ വരും മാസങ്ങളിൽ ഡെങ്കിപ്പനി കേസുകൾ വർദ്ധിക്കുമെന്ന് ഉറപ്പാണ്. തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ കൊതുക് നിവാരണ പ്രവർത്തനങ്ങളും എലിപ്പനിക്കെതിരെയുള്ള പ്രവർത്തനങ്ങളും ഊർജിതമാക്കണം എന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക