മഹാരാഷ്ട്രയിൽ എൻ സി പി ദേശീയ അധ്യക്ഷൻ ശരദ് പവാറിന്റെ വിശ്വസ്തരായ പ്രഫുൽ പട്ടേൽ, ഛഗൻ ഭുജ്ബൽ, സുനിൽ തട്കരെ, ഹസൻ മുഷ്റിഫ് എന്നിവരെ കൂടെനിർത്തിയാണ് അജിത്പവാർ ബിജെപി പാളയത്തിലേക്ക് ചാടിയത്.
വിമതനീക്കത്തെ പ്രതിരോധിക്കാൻ ശക്തമായ നടപടിയെടുക്കാതിരുന്നത് ശരദ് പവാറിനെ സംശയത്തിന്റെ നിഴലിൽ നിർത്തുകയാണ് . പ്രതിപക്ഷനേതാവായിരുന്ന അജിത്പവാർ വസതിയിൽ പാർട്ടി എം.എൽ.എ.മാരുടെ യോഗം വിളിച്ചതോടെയാണ് എൻ.സി.പി.യിൽ പിളർപ്പുണ്ടായത്. ഈ യോഗം നടക്കുമ്പോൾ പവാർ പുണെയിലായിരുന്നു.
മകൾ സുപ്രിയാ സുലെ യോഗത്തിൽ പങ്കെടുത്തു. അജിത് പവാറിന് യോഗം വിളിച്ചുകൂട്ടാൻ അധികാരമുണ്ടെന്ന് പവാർ വ്യക്തമാക്കുകയും ചെയ്തു. എന്നാൽ, യോഗത്തിനിടയ്ക്ക് സുപ്രിയാ സുലെ ഇറങ്ങിപ്പോയതോടെ അജിത് പവാറും കൂട്ടരും ബി.ജെ.പി.യിലേക്ക് പോകുകയാണെന്നകാര്യം ഉറപ്പായി. യോഗത്തെക്കുറിച്ച് അറിയാമായിരുന്നിട്ടും പവാർ ബദൽനീക്കം നടത്തിയില്ലെന്നതും ശ്രദ്ധേയമാണ് .
പ്രതികരിക്കാൻ ഇവിടെ എഴുതുക