ഗെയിമിംഗ് ആപ്പായ പബ്ജി മൊബൈലില്‍ കണ്ടുമുട്ടിയ ഇന്ത്യക്കാരനുമൊത്തു താമസിക്കാന്‍ പാകിസ്ഥാന്‍കാരിയായ സ്ത്രീ 4 കുട്ടികളുമായി ഇന്ത്യയിലെത്തിയാതായി റിപ്പോർട്ട്. പാക്കിസ്ഥാനില്‍ നിന്നുള്ള സീമ ഗുലാം ഹൈദര്‍ എന്ന സ്ത്രീയാണ് നേപ്പാള്‍ വഴി അനധികൃതമായി ഇന്ത്യയില്‍ എത്തിയത്. ഡല്‍ഹിക്കടുത്തുള്ള ഗ്രേറ്റര്‍ നോയിഡയില്‍ നിന്നുള്ള സച്ചിനൊപ്പം താമസിക്കാനായിരുന്നു ജീവന് തന്നെ അപകടത്തിലാക്കി പാക് കാമുകിയുടെ വരവ്.
ഗെയിമിംഗ് പ്ലാറ്റ്ഫോമിലൂടെയാണ് സീമയും സച്ചിനും പരിചയപ്പെടുന്നത്. അവര്‍ ഓണ്‍ലൈനില്‍ പരസ്പരം ചാറ്റ് ചെയ്യാന്‍ തുടങ്ങി, ഒടുവില്‍ പ്രണയത്തിലായി. സീമ ഇന്ത്യയിലെത്തിയ ശേഷം ഗ്രേറ്റര്‍ നോയിഡയിലെ റബുപുര ഏരിയയിലെ ഒരു വാടക അപ്പാര്‍ട്ട്മെന്റില്‍ ഇരുവരും ഒരുമിച്ച് താമസിക്കാന്‍ തുടങ്ങി. നാല് കുട്ടികളും ഒപ്പമുണ്ടായിരുന്നു.
ഗ്രേറ്റര്‍ നോയിഡയില്‍ പാകിസ്ഥാന് യുവതി അനധികൃതമായി താമസിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചു. പൊലീസ് നടപടി ഉണ്ടാകുമെന്നറിഞ്ഞ അറിഞ്ഞ സച്ചിന് സീമയെയും കുട്ടികളെയും കൊണ്ട് മുങ്ങി. ഇവരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു.
മേയിലാണ് വീട് വാടകയ്ക്കെടുത്തതെന്ന് ദമ്പതികള്‍ താമസിച്ചിരുന്ന അപ്പാര്‍ട്ട്മെന്റിന്റെ ഉടമ ബ്രിജേഷ് മേയില്‍ വീട് വാടകയ്ക്കെടുത്തതായി പോലീസിനോട് പറഞ്ഞു. സംഭവത്തില്‍ പൊലീസ് കൂടുതല്‍ അന്വേഷണം നടത്തുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക