കനത്ത മഴയെ തുടർന്ന് ഡൽഹിയിലെ സ്കൂളുകൾക്കും കോളേജുകൾക്കും സർക്കാർ ഞായറാഴ്ച വരെ അവധി പ്രഖ്യാപിച്ചു. അവശ്യ സേവനങ്ങൾ ഒഴികെയുള്ള സർക്കാർ സ്വകാര്യ സ്ഥാപനങ്ങൾക്ക് വർക്ക് ഫ്രം അനുവദിച്ചതായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പറഞ്ഞു. കനത്ത മഴയെ തുടർന്ന് ഒട്ടനവധി ആളുകളെ നഗരത്തിൽ നിന്നും മാറ്റി പാർപ്പിച്ചു.
208.6 മീറ്റർ ആണ് യമുനാ നദിയിലെ നിലവിലെ ജലനിരപ്പ്. നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ തന്നെ വെള്ളം കയറുകയും ഗതാഗതം നിലയ്ക്കുകയും ചെയ്തിരുന്നു. പ്രളയത്തിന്റെ പശ്ചാത്തലത്തിൽ മൂന്ന് ജലശുദ്ധീകരണം പ്ലാന്റുകൾ അടച്ചതോടെ കുടിവെള്ള പ്രശ്നവും നഗരത്തിൽ രൂക്ഷമാണ്.
ചരക്ക് വാഹനങ്ങൾ ഡൽഹിയിൽ പ്രവേശിക്കുന്നതിന് സർക്കാർ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഹരിയാനയിലെ ഹത്നിക്കുണ്ട് അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നുകൊണ്ടിരിക്കുന്നതിനെത്തുടർന്ന് വെള്ളം പുറത്തേക്ക് തുറന്നു വിടുന്നത് തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക