പിഴ ചുമത്തുവാനുള്ള ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റുമാരുടെ അധികാരപരിധി 10,000 രൂപയിൽ നിന്ന് ഒരുലക്ഷം രൂപയാക്കി ഉയർത്താൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേഷൻ ചുമത്താവുന്ന പരമാവധി പിഴ 10,000 രൂപ മാത്രമായിരുന്നു.
മോട്ടോർ വാഹന നിയമം 2019 നിലവിൽ വന്നതോടെ ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള പിഴ 10 മടങ്ങ് വർധിച്ച സാഹചര്യം കണക്കിലെടുത്തുകൊണ്ട് കൂടിയാണ് നടപടി.
പരമാവധി പിഴ പതിനായിരം രൂപ എന്നത് നിലവിലുള്ള ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ പ്രോസിക്യൂഷൻ നടപടിക്രമങ്ങളെ കാര്യമായി ബാധിച്ചിരുന്നു. ഇതു പരിഗണിച്ചാണ് ഭേദഗതി വരുത്താനുള്ള കരട് ബില്ലിന് അംഗീകാരം നൽകാൻ മന്ത്രിസഭ തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക