കൊച്ചി: സിനിമകളുടെ ഒടിടി റിലീസിൽ നിയന്ത്രണം കൊണ്ടുവരാൻ സംസ്ഥാന സർക്കാർ. തീയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് നൽകിയ പരാതിയിലാണ് സർക്കാരിന്റെ ഇടപെടൽ. നിലവിൽ തീയേറ്ററിൽ റിലീസ് ചെയ്യുന്ന ചിത്രങ്ങൾ 30 ദിവസം കഴിയുമ്പോൾ ഒടിടിയിലെത്തും. ഈ കാലയളവ് 42 ദിവസമാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഫിയോക്ക് മുഖ്യമന്ത്രിക്കും സാംസ്കാരിക വകുപ്പ് മന്ത്രിക്കും പരാതി നൽകിയത്.
വിഷയം ചർച്ച ചെയ്യാൻ വിവിധ സിനിമാ സംഘടനകളുടെ യോഗവും വിളിച്ചു ചേർത്തിട്ടുണ്ട്. അടുത്ത ബുധനാഴ്ച തിരുവനന്തപുരത്ത് വെച്ചാണ് യോഗം ചേരുക. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ, ഡിസ്ട്രീബ്യൂട്ടേഴ്സ് അസോസിയേഷൻ, ഫിലിം ചേംബർ, ഫിയോക്ക് എന്നീ സംഘടനകളുടെ ഭാരവാഹികളെയാണ് യോഗത്തിലേക്ക് വിളിച്ചിരിക്കുന്നത്. മുഖ്യമന്ത്രി നേരിട്ട് വിളിച്ച് ചേർക്കുന്ന യോഗത്തിൽ സാംസ്കാരിക വകുപ്പ് മന്ത്രിയും പങ്കെടുക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക