ആശ്രിത നിയമനം ലഭിക്കുന്നവർ കുടുംബാംഗങ്ങളെ സംരക്ഷിച്ചില്ലെങ്കിൽ ശമ്പളത്തിൽ നിന്ന് 25% പിടിക്കുന്നതിന്റെ നടപടിക്രമങ്ങൾ നിശ്ചയിച്ചുള്ള ഉത്തരവിറക്കി. മരിച്ച ജീവനക്കാരുടെ മാതാപിതാക്കളെയും പങ്കാളിയെയും ജീവിതകാലം മുഴുവനും അവിവാഹിതരായ സഹോദരങ്ങളെ പ്രായപൂർത്തിയാകുന്നത് വരെയും സംരക്ഷിക്കാമെന്ന ഉറപ്പിൻമേലാണ് ആശ്രിത നിയമനം നൽകുന്നത്.
ആദ്യ പരസ്യചിത്രത്തിലെ പ്രതിഫലം സാമൂഹ്യ സേവനത്തിന്; പ്രഖ്യാപനവുമായി മഹേഷ് ബാബുവിന്റെ മകൾ
ആശ്രിത നിയമനം ലഭിക്കുന്നവരും മുൻപു ലഭിച്ചവരും ആശ്രിതരെ സംരക്ഷിച്ചില്ലെങ്കിൽ 25% തുക പിടിക്കാമെന്ന സമ്മതപത്രം നൽകണം. ഇവ നിഷേധിക്കുന്നെങ്കിൽ നിയമന അധികാരിക്ക് പരാതി നൽകാം. പരാതി താലൂക്ക് തഹസിൽദാർ മുഖേനയാണ് അന്വേഷിക്കുക.
സംരക്ഷിക്കുന്നില്ലെന്ന് കണ്ടെത്തിയാൽ ആശ്രിത നിയമനം ലഭിച്ചയാളുടെ ശമ്പളത്തിൽ നിന്ന് 25% തുക പിടിച്ചെടുത്ത് അത് ലഭിക്കേണ്ടയാളുടെ അക്കൗണ്ടിൽ നിക്ഷേപിക്കും. പരാതിയുണ്ടെങ്കിൽ മൂന്നുമാസത്തിനുള്ളിൽ കലക്ടർക്ക് അപ്പീൽ നൽകാം. കലക്ടറുടെ തീരുമാനമായിരിക്കും അന്തിമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക