ആറു മുതൽ 12 വരെയുള്ള ക്ലാസുകളിലെ പെൺകുട്ടികൾക്ക് സൗജന്യമായി സാനിറ്ററി പാഡുകൾ നൽകണമെന്ന് സംസ്ഥാനങ്ങൾക്കും കേന്ദ്രത്തിനും നിർദ്ദേശം നൽകണമെന്ന ഹർജി തിങ്കളാഴ്ച സുപ്രീംകോടതി പരിഗണിക്കും. സാമൂഹ്യപ്രവർത്തകയായ ജയ താക്കൂർ നൽകിയ ഹർജിയിൽ എല്ലാ സർക്കാർ- എയ്ഡഡ്, റസിഡൻഷ്യൽ സ്കൂളുകളിലും സ്ത്രീകൾക്ക് പ്രത്യേക ടോയ്ലറ്റ് സൗകര്യം ഉറപ്പാക്കണം എന്നും ആവശ്യപ്പെടുന്നു.
ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസ്മാരായ ജെ ബി പർദ്ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് തിങ്കളാഴ്ച ഹർജി പരിഗണിക്കും. സ്കൂൾ വിദ്യാർത്ഥികളിൽ ആർത്തവ ശുചിത്വം ഉറപ്പാക്കുന്നതിനു വേണ്ടി സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമവും ദേശീയ മാതൃകയും തയ്യാറാക്കണമെന്ന് സുപ്രീംകോടതി നേരത്തെ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.
വലിയ പ്രാധാന്യമുള്ള ഈ വിഷയത്തിന് ഏകീകൃത ദേശീയ നയം നടപ്പാക്കാൻ സർക്കാർ പെയ്ഡഡ് സ്കൂളുകൾ ഉൾപ്പെടെയുള്ള എല്ലാ സ്ഥാപനങ്ങളുമായും കൂടിയാലോചിക്കണം എന്നും കോടതി നിർദേശിക്കുകയും സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും തമ്മിലുള്ള ഏകോപനത്തിനും ദേശീയ നയം രൂപീകരിക്കുന്നതിനുള്ള വിവരശേഖരണത്തിനും മോഡൽ ഓഫീസറായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം സെക്രട്ടറിയെ നിയമിക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക