ഉത്തർപ്രദേശിലെ ഗ്യാൻ വാപി പള്ളിയിൽ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ( എ എസ് ഐ ) നടത്തുന്ന സർവ്വേക്ക് ബുധനാഴ്ച വരെ വിലക്ക് ഏർപ്പെടുത്തി സുപ്രീംകോടതി. മസ്ജിദ് മാനേജ്മെന്റ് കമ്മിറ്റിയോട് സർവ്വേ നടത്താനുള്ള വാരണാസി ജില്ലാ കോടതിയുടെ ഉത്തരവിനെതിരെ അലഹബാദ് ഹൈക്കോടതിയെ സമീപിക്കാൻ ആവശ്യപ്പെട്ട സുപ്രീംകോടതി സമയ പരിധിക്കുള്ളിൽ തന്നെ ഹർജി പരിഗണിക്കാൻ അലഹബാദ് ഹൈക്കോടതിക്ക് നിർദ്ദേശവും നൽകി. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജെബി പർദിവാല, മനോജ് മിശ്ര എന്നിവ അടങ്ങിയ ബെഞ്ച് ആണ് കേസ് പരിഗണിച്ചത്.
വാരണാസി ജില്ലാ കോടതിയുടെ വിധി വെള്ളിയാഴ്ച വൈകിട്ട് വന്നതിനാൽ ഹർജിക്കാർക്ക് ഹൈക്കോടതിയെ സമീപിക്കാനുള്ള സമയം നൽകുക മാത്രമാണ് എന്നും വിഷയത്തിന്റെ ന്യായങ്ങളിലേക്ക് കടക്കുന്നില്ല എന്നും സുപ്രീംകോടതി വ്യക്തമാക്കി. സർവ്വേക്കായി രാവിലെ ഏഴുമണിയോടെ തന്നെ ഉപകരണങ്ങളുമായി ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ സംഘം പള്ളിയിൽ എത്തിയിരുന്നു. പള്ളിയിൽ ശക്തമായ പോലീസുരക്ഷാ ഏർപ്പെടുത്തുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക