മണിപ്പൂർ വിഷയത്തിൽ ബി.ജെ.പി നിലപാട് എറ്റെടുക്കാൻ തയാറാകാതെ ആർ.എസ്.എസിന്റെ വനിതാ വിഭാഗമായ രാഷ്ട്ര സേവികാ സമിതി രംഗത്ത്. പശ്ചിമ ബംഗാളിനെയും രാജസ്ഥാനെയും മണിപ്പൂരിനോട് താരതമ്യപ്പെടുത്താൻ രാഷ്ട്ര സേവികാ സമിതി തയ്യാറായില്ല എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
മണിപ്പൂരിലെ യുവതികൾക്കെതിരായ അക്രമങ്ങളെ സംഘടന ശക്തമായ് അപലപിച്ചു. മണിപ്പൂരിലേത് പോലെയുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സമൂഹവും സര്‍ക്കാരും ജാഗ്രത പാലിക്കണമെന്ന് രാഷ്ട്ര സേവിക സമിതി പറഞ്ഞു.
അതേസമയം മണിപ്പൂര്‍ വിഷയത്തില്‍ ചര്‍ച്ചയ്ക്ക് തയാറാണെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ചെങ്കിലും പാര്‍ലമെന്റിലെ പ്രതിപക്ഷ ബഹളം തുടരുകയാണ്. മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി മറുപടി പറയും വരെ വിമര്‍ശനങ്ങള്‍ തുടരും എന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക