തിരുവനന്തപുരത്ത് സിപിഐ ലോക്കൽ സെക്രട്ടറിയെ ആസിഡ് ഒഴിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചശേഷം തമിഴ്നാട്ടിലെ ലോഡ്ജിൽ തൂങ്ങിമരിച്ച സിപിഐ മണ്ഡലം സെക്രട്ടേറിയറ്റ് അംഗത്തിന്റെ രണ്ട് ആത്മഹത്യാകുറിപ്പുകളിൽ പാർട്ടി പ്രമുഖനേതാവിനെതിരെ പരാമർശം.
‘എന്റെ മരണ റിപ്പോർട്ട്, ഭാസുരാംഗനു വേണ്ടി എന്റെ ജീവൻ കൊടുക്കുന്നു ’ എന്നീ തലക്കെട്ടുകളിൽ എഴുതിയ കത്തുകളാണു മുറിയിലെ ചുമരിൽ ഒട്ടിച്ച നിലയിൽ കണ്ടെത്തിയത്. ഒരു ഡയറി തമിഴ്നാട് പൊലീസ് കസ്റ്റഡിയിലുമുണ്ട്.
സിപിഐ മാറനല്ലൂർ ലോക്കൽ സെക്രട്ടറി സുധീർഖാൻ വീട്ടിൽ ഉറങ്ങിക്കിടക്കുമ്പോൾ ഞായറാഴ്ചയാണ് പാർട്ടിയിലെ മറ്റൊരു നേതാവായ ഊരുട്ടമ്പലം പിരിയാകോട് പൂമുഖം വീട്ടിൽ ജി.സജികുമാർ (60) ആസിഡ് ആക്രമണം നടത്തുന്നത്. സജികുമാർ പിന്നീട് മധുരയിൽ ലോഡ്ജിൽ തൂങ്ങിമരിച്ചു. സിപിഐ ജില്ലാ എക്സിക്യുട്ടീവ് അംഗവും കണ്ടല സർവീസ് ബാങ്ക് പ്രസിഡന്റും മിൽമ തിരുവനന്തപുരം മേഖല യൂണിയൻ അഡ്മിനിസ്ട്രേറ്ററുമായ എൻ. ഭാസുരാംഗനെതിരെയാണ് രണ്ട് ആത്മഹത്യക്കുറിപ്പുകളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക