ഫിലിപ്പീൻ തലസ്ഥാനത്തിനടുത്തുള്ള തടാകത്തിൽ ബോട്ട് മറിഞ്ഞ് വൻ അപകടം. വ്യാഴാഴ്ച നടന്ന അപകടത്തിൽ 30 ഓളം പേർ മരിച്ചതായും 40 യാത്രക്കാരെ രക്ഷപ്പെടുത്തിയതായും അന്താരാഷ്ട്ര മാധ്യമം അറിയിച്ചു. ഫിലിപ്പീനിലെ ബിനാങ്കോനനിലെ ബാരംഗേ കലിനാവനിൽ നിന്ന് 50 മീറ്റർ അകലെയുള്ള ‘എംബിസിഎ പ്രിൻസസ് അയ’ എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്.
പുലർച്ചെ 1 മണിയോടെയാണ് അപകടം നടന്നത്. യാത്രക്കാരുമായി പോയ മോട്ടോർ ഘടിപ്പിച്ച ബോട്ട് ശക്തമായ കാറ്റിൽ തകരുകയും, യാത്രക്കാർ പരിഭ്രാന്തരായതോടെ ബോട്ട് മറിയുകയുമായിരുന്നു.
രക്ഷപ്പെടുത്തിയ വ്യക്തികളുടെയും അപകടത്തിൽപ്പെട്ടവരുടെയും എണ്ണം ഇതുവരെ കൃത്യമായി പുറത്തുവിട്ടിട്ടില്ല. ഇപ്പോഴും പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും, പ്രദേശത്ത് തെരച്ചിലും ര ക്ഷാപ്രവർത്തനവും തുടരുകയാണെന്നും അന്താരാഷ്ട്രമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക