തൃശൂർ: ചേർപ്പ് സ്റ്റേഷനിൽ അബദ്ധത്തിൽ തോക്കിൽനിന്ന് വെടിപൊട്ടി. തൃശൂർ ചേർപ്പ് പൊലീസ് സ്റ്റേഷനിൽ ഇൻസ്പെകടറുടെ തോക്കിൽ നിന്ന അബദ്ധത്തിൽ വെടിപൊട്ടുകയായിരുന്നു. പൊലീസുകാരെ തോക്ക് പരിശീലിപ്പിക്കുന്നതിനിടെയാണ് സംഭവം ഉണ്ടായത്. വേദി കൊണ്ട് സ്റ്റേഷൻ തറയിലെ രണ്ട് ടൈലുകൾ പൊട്ടി. ഇൻസ്പെക്ടർ സന്ദീപ് കുമാറിന്റെ തോക്കിൽ നിന്നാണ് വെടിപൊട്ടിയത്. സ്പെഷൽ ബ്രാഞ്ച് സംഭവത്തിൽ അന്വേഷണം തുടങ്ങി.
ഉന്നത വിദ്യാഭ്യാസ മേഖല മന്ത്രി ആർ.ബിന്ദു എ.കെ.ജി സെന്ററാക്കി മാറ്റി: വിമർശനവുമായി കെ സുരേന്ദ്രൻ
തിരുവനന്തപുരം: കോളേജ് പ്രിൻസിപ്പൽ നിയമനത്തിനുള്ള പട്ടികയിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിന്റെ നിർദേശത്തോടെ നടന്ന അട്ടിമറി വേലി തന്നെ വിളവ് തിന്നുന്നതിന് ഉദാഹരണമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. അധികാരം ദുരുപയോഗം ചെയ്ത മന്ത്രി ഉന്നത വിദ്യാഭ്യാസമേഖല എ.കെ.ജി സെന്ററാക്കി മാറ്റിയെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
പാർട്ടി കേഡർമാരായ സ്വന്തക്കാർക്ക് മെറിറ്റിന്റെ അടിസ്ഥാനത്തിൽ നിയമനം കിട്ടാതായപ്പോൾ പട്ടിക തിരുത്തിച്ച് അനർഹരെ പട്ടികയിൽ കേറ്റിയ മന്ത്രിക്ക് ഇനിയും ആ സ്ഥാനത്ത് തുടരാൻ അർഹതയില്ല. ഡിപ്പാർട്ട്മെന്റൽ പ്രൊമോഷൻ കമ്മിറ്റി അംഗീകരിച്ച് നിയമനത്തിനായി സമർപ്പിച്ച ശുപാർശ ഫയലിലെ 43 പേരുടെ നിയമനം നടത്താതെ തടഞ്ഞുവെക്കാൻ ബിന്ദുവിന് അധികാരമില്ല. മന്ത്രി നടത്തിയത് നഗ്നമായ സത്യപ്രതിജ്ഞാ ലംഘനവും സ്വജനപക്ഷപാത സമീപനവുമാണെന്നും സുരേന്ദ്രൻ തുറന്നടിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക