തിരുവനന്തപുരം: മുതലപ്പൊഴി ഹാര്‍ബര്‍ അടച്ചിടില്ലെന്ന് മന്ത്രി സജി ചെറിയാന്. തൊഴിലാളി സംഘനടകള്‍ ഉള്‍പ്പെടയുള്ള ആളുടെ അഭിപ്രായം പരിഗണിച്ചാണ് തീരുമാനമെന്ന് മന്ത്രി പറഞ്ഞു. 24 മണിക്കൂറിനുള്ളിൽ ഡ്രഡ്ജിംഗ് നടത്താനാണ് മന്ത്രി തല സമിതിയുടെ നിർദേശം. പൊഴിയില്‍ തകര്‍ന്നുവീണ കല്ലുകളും മണലും നീക്കം ചെയ്യാനുള്ള നടപടി നാളെ മുതല്‍ ആരംഭിക്കുമെന്ന് അദാനി ഗ്രൂപ്പ് നടത്തിയ ചര്‍ച്ചക്ക് ശേഷം അദ്ദേഹം പറഞ്ഞു.
ഡ്രഡ്ജിങ് നാളെ മുതല്‍ ആരംഭിക്കുമെന്നാണ് അദാനി കമ്പനി ഉറപ്പുനല്‍കിയത്. മഴകാരണമാണ് ഡ്രഡ്ജിങ് വൈകുന്നതെന്നാണ് കമ്പനിയുടെ വിശദീകരണം. സമയബന്ധിതമായി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ അദാനി ഗ്രൂപ്പിനെതിരെ കര്‍ശനനടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
മുതലപ്പൊഴിയെ അപകട രഹിത ഹാർബറാക്കി മാറ്റുകയാണ് ലക്ഷ്യം. ഹർബറിന്റെ അറ്റകുറ്റപ്പണി എന്ന് തീരുമെന്നത് കാലാവസ്ഥക്ക് അനുസരിച്ചിരിക്കും. നിർമ്മാണത്തിന് പണം ഒരു വിഷയമല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. മുതലപ്പൊഴി അടച്ചിടില്ലെന്ന തീരുമാനത്തെ മത്സ്യത്തൊഴിലാളികൾ സ്വാഗതം ചെയ്തു. അടച്ചിടൽ ഉപേക്ഷിച്ചതിൽ ആശ്വാസമുണ്ടെന്നും മത്സ്യത്തൊഴിലാളികൾ പറഞ്ഞു.
രക്ഷാപ്രവര്‍ത്തനനത്തിനായി മൂന്ന് ബോട്ടുകള്‍, ഒരു ആംബുലന്‍സ് 24 മണിക്കൂറും സജ്ജമാക്കും. അവിടെ ആറ് ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കും. പൊഴിയിലേക്കുള്ള വഴിയുടെ നിര്‍മ്മാണം നടത്തുമെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക