വർഗീയ സംഘർഷം രൂക്ഷമാകുന്ന ഹരിയാനയിൽ ഗുരുഗ്രാമിലെ മുസ്ലിം പള്ളിക്ക് ജനക്കൂട്ടം തീയിട്ടു. സെക്ടർ 57 ലെ അഞ്ജുമാൻ ജുമാ മസ്ജിതാണ് ജനക്കൂട്ടം തീയിട്ട് നശിപ്പിച്ചത്. ആക്രമണത്തിൽ ഒരാൾ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇന്നലെ അർദ്ധരാത്രിയിൽ നടന്ന സംഭവം എൻഡിടിവി ആണ് റിപ്പോർട്ട് ചെയ്തത്.
ആക്രമണത്തിൽ ഇമാം അടക്കം രണ്ടുപേർക്ക് വെടിയേറ്റതായി കേന്ദ്ര മന്ത്രിയും ഗുരുഗ്രാം എംപിയുമായ റാവു ഇന്ദർജിത് സിംഗ് സ്ഥിരീകരിച്ചു. ആഭ്യന്തരമന്ത്രിയുമായി സംസാരിച്ച് സ്ഥലത്തേക്ക് 20 സൈനികരെ അയച്ചിട്ടുണ്ട് എന്നും കേസിൽ അഞ്ചുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട് എന്നും പോലീസ് പറഞ്ഞു. അക്രമികളെ തിരിച്ചറിഞ്ഞതായും ഇവർക്കായി വിവിധ സ്ഥലങ്ങളിൽ റൈഡ് നടത്തുകയും ചെയ്തു.
ആരാധനാലയങ്ങൾക്ക് ചുറ്റും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.നേരത്തെ നുഹിൽ ഉണ്ടായ അക്രമ സംഭവം ഗുരുഗ്രാമിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്.അക്രമത്തിന്റെ പശ്ചാത്തലത്തിൽ സോഹ്ന, മനീസർ മേഖലകളിൽ ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക