മുംബൈ: ട്രെയിനിൽ മേലുദ്യോഗസ്ഥനെയും യാത്രക്കാരെയും വെടിവച്ചുകൊന്ന ശേഷം ഇന്ത്യയിൽ ജീവിക്കണമെങ്കിൽ നരേന്ദ്ര മോദിക്കും യോഗി ആദിത്യനാഥിനും വോട്ട് ചെയ്യണമെന്ന് പ്രതി യാത്രക്കാർക്കു മുന്നറിയിപ്പ് നൽകിയതായി ‘ഇന്ത്യൻ എക്സ്പ്രസ്’ റിപ്പോർട്ട് ചെയ്തു.
റെയിൽവേ പ്രോട്ടക്ഷൻ ഫോഴ്സ്(ആർ.പി.എഫ്) കോൺസ്റ്റബിള്‍ ചേതൻ സിങ് ആണ് കൊലപാതകം നടത്തിയത്. ഇന്നലെ ജയ്പൂർ-മുംബൈ സെൻട്രൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്.
മഹാരാഷ്ട്രയിലെ പാൽഗഢ് റെയിൽവേ സ്റ്റേഷനു സമീപത്താണ് സംഭവം. അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറായ ടിക്കാറാം മീണ(57)യെയാണ് ആദ്യം ഓട്ടോമാറ്റിക് തോക്ക് ഉപയോഗിച്ച് ചേതൻ സിങ് വെടിവച്ചതെന്ന് ഗവൺമെന്റ് റെയിൽവേ പൊലീസ്(ജി.ആർ.പി) അറിയിച്ചു. പിന്നാലെ ബോഗിയിലുണ്ടായിരുന്ന അസ്ഗർ അബ്ബാസ് അലി, അബ്ദുൽ ഖാദർ, മുഹമ്മദ് ഹുസൈൻ എന്നീ മുസ്ലിം യാത്രക്കാർക്കുനേരെയും നിറയൊഴിച്ചു. തോക്കിൽനിന്ന് 12 റൗണ്ട് വെടിയുതിർത്തെന്ന് റിപ്പോർട്ടിൽ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക