വീണ്ടും കോവിഡ്. കഴിഞ്ഞ ദിവസങ്ങളില്‍ അമേരിക്കയില്‍ കോവിഡ്-19 കേസുകളില്‍ വര്‍ധനവ് ഉണ്ടായതായി സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്‍ (CDC) മുന്നറിയിപ്പ് നല്‍കിയാതായി റിപ്പോർട്ട്.
കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ എണ്ണം 10 ശതമാനം വര്‍ധിച്ചു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2022 ഡിസംബറിന് ശേഷമുള്ള ഏറ്റവും കൂടിയ കണക്കാണിത്. ജൂലൈ 15-ഓടെ ഏകദേശം 7100 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിന് മുന്നാമത്തെ ആഴ്ച 6444 രോഗികളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജൂലൈ 21 വരെ ഏകദേശം 0.73% ആളുകള്‍ കൊറോണ കാരണം ആശുപത്രിയില്‍ എത്തി. ഒരു മാസം മുമ്പ് ഇത് 0.49% ആയിരുന്നുവെന്ന് ഫോക്സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം ഏഷ്യയില്‍ ഉയര്‍ന്നുവരുന്ന മ്യൂട്ടജെനിക് സബ് വേരിയന്റുകളാണ് കൂടുതല്‍ ആശങ്കാജനകമെന്നാണ് വിദഗ്ധർ പറയുന്നത്. എന്നാല്‍ മിക്ക അമേരിക്കക്കാരും ഈ മുന്‍കൂര്‍ മുന്നറിയിപ്പ് വളരെയധികം ശ്രദ്ധിക്കേണ്ടതില്ലെന്നും അവർ പറയുന്നു.
എന്നാല്‍ അമേരിക്കയിലെ കോവിഡ് നിരക്ക് ഇപ്പോഴും ചരിത്രപരമായ ഏറ്റവും താഴ്ന്ന നിലയിലാണെന്നും രാജ്യത്ത് മൊത്തത്തിലുള്ള അണുബാധയുമായി ബന്ധപ്പെട്ട മരണങ്ങള് കുറയുകയാണെന്നും മറ്റു വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക