പ്രണയബന്ധത്തിലൂടെയുണ്ടായ ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് 17കാരി സമര്‍പ്പിച്ച ഹര്‍ജി തള്ളി ബോംബൈ ഹൈകോടതി. ഔറംഗബാദ് ബെഞ്ചിന്റേതാണ് നടപടി. 17 വയസുകാരി പെണ്‍കുട്ടി മാതാവ് വഴിയാണ് ഗര്‍ഭഛിദ്രത്തിന് കോടതിയില്‍ ഹര്‍ജി നല്‍കിയത്.
അതേസമയം പെണ്‍കുട്ടി ഉഭയസമ്മത പ്രകാരമുള്ള ലൈംഗികന്ധത്തിലൂടെയാണ് ഗര്‍ഭിണിയായതെന്നതും ഗര്‍ഭസ്ഥശിശുവിന് 24 ആഴ്ചത്തെ വളര്ചയുണ്ടെന്നതും പരിഗണിച്ചാണ് കോടതി ഗര്‍ഭം അലസിപ്പിക്കാനുള്ള ആവശ്യം തള്ളിയത്.
നിലവിലെ സാഹചര്യത്തില്‍ കുഞ്ഞ് ജീവനോടെ തന്നെ ജനിക്കണമെന്ന് ജസ്റ്റിസുമാരായ രവീന്ദ്ര ഗുജ്, വൈ ജി ഖൊബ്രഗഡെ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് ചൂണ്ടിക്കാട്ടി. പെണ്‍കുട്ടിക്ക് ഈ മാസം 18 വയസാകാന്‍ പോകുകയാണെന്നതും പരിഗണിച്ചുകൊണ്ടാണ് കോടതിയുടെ വിധി. പെണ്‍കുട്ടിയും യുവാവും തമ്മില്‍ മാസങ്ങളായി പ്രണയബന്ധത്തിലായിരുന്നുവെന്നും നിരവധി തവണ ലൈംഗികബന്ധത്തിലേര്‍പ്പെട്ടെന്നും കോടതി നിരീക്ഷിച്ചു. ഗര്‍ഭിണിയാണെന്ന കാര്യം പ്രഗ്നന്‍സി കിറ്റിലൂടെ പെണ്‍കുട്ടി തന്നെയാണ് ഈ വര്‍ഷം ഫെബ്രുവരിയില്‍ സ്ഥിരീകരിച്ചത്. പെണ്‍കുട്ടി കാര്യങ്ങള്‍ തിരിച്ചറിവില്ലാത്തയാളല്ലെന്നും എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകുന്നയാളാണെന്നും കോടതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക