ആളുമാറി വയോധികയെ അറസ്റ്റ് ചെയ്ത സംഭവം വലിയ രീതിയിൽ വാർത്ത ആയിരുന്നു. ഇപ്പോൾ സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷന് പരാതി നൽകാൻ കുടുംബം തീരുമാനിച്ചെന്ന റിപ്പോർട്ട് ആണ് പുറത്തു വരുന്നത്. പൊലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് കുടുംബം പരാതി നൽകുക എന്നാണ് പുറത്തു വരുന്ന വിവരം.
ഉടൻ ഇതുമായി ബന്ധപ്പെട്ട നടപടികളുമായി മുന്നോട്ട് പോകുമെന്ന് വയോധികയുടെ അഭിഭാഷകൻ മാധ്യമങ്ങളോട് പറഞ്ഞു. ആളുമാറി അറസ്റ്റ് ചെയ്ത വൃദ്ധ കോടതി കയറിയിറങ്ങേണ്ടി വന്നത് നാല് വർഷമാണ്. ജാമ്യത്തിലിറങ്ങിയ പ്രതിക്ക് പകരം പൊലീസ് അറസ്റ്റ് ചെയ്തത് 84 കാരിയെ ആയിരുന്നു.
വീട്ടിൽ കയറി അതിക്രമം കാണിച്ചെന്ന കേസിലാണ് പൊലീസിന് വീഴ്ചയുണ്ടായത്. കള്ളിക്കാട് സ്വദേശി രാജഗോപാൽ വീട്ടുജോലിക്കാരിക്കെതിരെ പരാതി നൽകിയിരുന്നു. ഈ കേസിലാണ് യഥാർത്ഥ പ്രതിക്ക് പകരം കുനിശ്ശേരി സ്വദേശി ജനാർദ്ദനന്റെ ഭാര്യ ഭാരതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക