മിത്ത് വിവാദത്തിൽ തന്റെ നിലപാടിൽ ഉറച്ച് സ്പീക്കർ എ എൻ ഷംസീർ. താനൊരിക്കലും മതവിശ്വാസികൾക്ക് എതിരല്ലെന്നും താൻ നടത്തിയ പരാമർശം സയന്റിഫിക് ടെമ്പറിനെ കുറിച്ചാണ് എന്നും എ എൻ ഷംസീർ വ്യക്തമാക്കി. മതവിശ്വാസികൾ തനിക്കൊപ്പം ആണെന്നും മതേതര നിലപാടുകൾ ചോദ്യം ചെയ്യാൻ ആർക്കും അവകാശമില്ലെന്നും ഒരു മതവിശ്വാസത്തെയും ഹനിക്കുന്ന ആളുമല്ല താനെന്നും ഷംസീർ വ്യക്തമാക്കി.
ഭരണഘടനയിൽ ഒരു ഭാഗത്ത് മതവിശ്വാസവും മറ്റൊരു ഭാഗത്ത് ശാസ്ത്രത്തെ പ്രമോട്ട് ചെയ്യണം എന്നും പറയുന്നുണ്ട്. അത് പറയുന്നത് എങ്ങനെ മതവിശ്വാസത്തെ വ്രണപ്പെടുത്തുന്നത് ആവും എന്നും ഷംസീർ ചോദിച്ചു. താൻ ഒരു വിശ്വാസത്തെയും ഹനിക്കാൻ ഉദ്ദേശിച്ചിട്ടില്ല എന്നും അദ്ദേഹം വ്യക്തമാക്കി. ഇതിന്റെ ലക്ഷ്യം രാഷ്ട്രീയ മുതലെടുപ്പ് ആയിരിക്കാം എന്നും വിശ്വാസികൾ അതിൽ വീണുപോകരുത് എന്നും ഷംസീർ പറഞ്ഞു.
താൻ പറഞ്ഞത് ഭരണഘടനയിൽ ഉള്ള കാര്യമാണ്. എൻഎസ്എസ് ജനറൽ സെക്രട്ടറിക്ക് അഭിപ്രായം പറയാൻ അവകാശമുണ്ട്. തനിക്ക് പ്രസംഗിക്കാനും അവകാശമുണ്ട്. അദ്ദേഹത്തിന്റെ അഭിപ്രായം മാറ്റണമെന്ന് തനിക്ക് എങ്ങനെ പറയാൻ സാധിക്കും വിവാദം നിർഭാഗ്യകരമാണ്. വലിയ ഒരു സമുദായ സംഘടനയാണ് എൻഎസ്എസ് എന്നതിൽ തനിക്ക് അഭിപ്രായവ്യത്യാസം ഇല്ലെന്നും അനാവശ്യ പ്രചാരണത്തിൽ നിന്ന് എൻഎസ്എസ് പിന്മാറണം എന്നും ഷംസീർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക