ഹരിയാനയിലെ സംഘർഷത്തിൽ ജഡ്ജും മൂന്നുവയസ്സുകാരിയായ മകളും രക്ഷപ്പെട്ടത് തലനാരിഴക്കെന്ന് റിപ്പോർട്ട്. നൂഹിലെ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റും മൂന്ന് വയസ്സുള്ള മകളുമാണ് ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത്. മതഘോഷയാത്രയ്ക്ക് നേരെയുണ്ടായ ആക്രമണത്തിനിടെ ഇവർ സഞ്ചരിച്ച കാറിന് ആൾക്കൂട്ടം തീയിടുകയും കല്ലെറിയുകയും വെടിവെക്കുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു.
അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് (എസിജെഎം) അഞ്ജലി ജെയിനും മകൾളുമാണ് അക്രമണത്തിനിരയായത്. തിങ്കളാഴ്ചയാണ് ഞെട്ടിച്ച സംഭവം ഉണ്ടായത്. ജഡ്ജിയും മകളും ജീവനക്കാരനും അക്രമത്തെ തുടർന്ന് നുഹിലെ പഴയ ബസ് സ്റ്റാൻഡിലെ വർക്ക്ഷോപ്പിൽ അഭയം തേടുകയായിരുന്നു. പിന്നീട് ചില അഭിഭാഷകരാണ് ഇവരെ രക്ഷിച്ചത്.
നൂഹിലെ എസിജെഎം കോടതിയിൽ പ്രോസസർ സെർവറായി പ്രവർത്തിക്കുന്ന ടെക് ചന്ദിന്റെ പരാതിയിലാണ് അജ്ഞാതർക്കെതിരെ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക