പത്തനംതിട്ട: പരുമല സ്വകാര്യ ആശുപത്രിയിയിൽ പ്രസവിച്ച് കിടന്ന യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അനുഷയുടെ ജാമ്യ അപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി. വിശദമായ വാദം കേട്ട ശേഷം ആയിരിക്കും വിധി പുറപ്പെടുവിക്കുക.
അതേസമയം, നിലവില്‍ പ്രതി അനുഷ മാത്രമാണെന്നും സ്നേഹയുടെ ഭര്‍ത്താവിനെതിരെ നിലവില്‍ തെളിവില്ലെന്നും പൊലീസ് പറഞ്ഞു. പ്രസവിച്ചു കിടന്ന മകളെ നഴ്സിന്റെ വേഷത്തില്‍ എത്തിയ പ്രതി മൂന്ന് തവണ കുത്തിവയ്ക്കാന്‍ ശ്രമിച്ചതായി സ്നേഹയുടെ അച്ഛന് സുരേഷ് പറഞ്ഞിരുന്നു. ഭാര്യ കണ്ടതുകൊണ്ടുമാത്രമാണ് മകള്‍ രക്ഷപ്പെട്ടത്. എങ്ങനെയാണ് അനുഷ റൂമിലെത്തിയതെന്നും മരുമകനുമായി ബന്ധപ്പെട്ട് പരാതിയില്ലെന്നും സുരേഷ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക