ന്യൂഡൽഹി: ഗണപതി ക്ഷേത്രത്തിന്റെ കുളം നവീകരിക്കാൻ സംസ്ഥാന സർക്കാർ 64 ലക്ഷം രൂപ അനുവദിച്ച സംഭവത്തിൽ വിമർശനവുമായി കേന്ദ്രമന്ത്രി വി. മുരളീധരൻ. ‘മിത്തിനെ മുത്താക്കാൻ’ എന്തിനാണ് ഷംസീറേ ലക്ഷങ്ങൾ എന്നും ഭഗവാനെ നെഞ്ചേറ്റുന്ന വിശ്വാസ സമൂഹത്തോടു മാപ്പു പറഞ്ഞിട്ടുപോരെയെന്നും മുരളീധരൻ ചോദിച്ചു. ഫെയ്സ്ബുക് കുറിപ്പിലൂടെയാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം.
സ്പീക്കര്‍ എ.എന്‍ ഷംസീറിന്റെ മണ്ഡലമായ തലശ്ശേരിയിലെ കാരാല്‍തെരുവില്‍ സ്ഥിതിചെയ്യുന്ന പുരാതനമായ ഗണപതി ക്ഷേത്രത്തോട് ചേര്‍ന്നുള്ള ക്ഷേത്രകുളത്തിന്റെ നവീകരണത്തിനായാണ് സര്‍ക്കാര്‍ 64 ലക്ഷം രൂപ അനുവദിച്ചത്. സമൂഹിക മാധ്യമത്തിലൂടെ പങ്കുവെച്ച കുറിപ്പില്‍ സ്പീക്കര്‍ തന്നെയായിരുന്നു ഇക്കാര്യം അറിയിച്ചത്.
വി. മുരളീധരന്റെ ഫെയ്സ്ബുക് പോസ്റ്റ്…
‘സ്പീക്കർ എ.എൻ ഷംസീറിന്റെ മണ്ഡത്തിലെ ഗണപതി ക്ഷേത്രത്തിന്റെ കുളം നവീകരിക്കാൻ ഭരണാനുമതി”” മിത്തിനെ മുത്താക്കാൻ’ എന്തിന് ലക്ഷങ്ങൾ ഷംസീറേ ?!. ഭഗവാനെ നെഞ്ചേറ്റുന്ന വിശ്വാസ സമൂഹത്തോട് മാപ്പ് പറഞ്ഞിട്ട് പോരേ ഈ പ്രഹസനം? ഇസ്ലാമിക തീവ്രവാദികളെ പ്രീണിപ്പിക്കാൻ, ഹൈന്ദവ ആചാരങ്ങളെയും, വിശ്വാസങ്ങളെയും ചവിട്ടി മെതിയ്ക്കും. വിശ്വാസികൾ ശബ്ദമുയർത്തിയാൽ കേസെടുക്കും. സമുദായ സംഘടനകളടക്കം ഹൈന്ദവ സമൂഹം ഒരു തിരുത്ത് ആവശ്യപ്പെട്ട് തെരുവിൽ ഉണ്ട്. കുളം കലക്കുന്ന സമീപനവും, അവസരവാദ നാടകവും സിപിഎം ആദ്യം അവസാനിപ്പിക്കട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക