പഞ്ചാബിലെ അന്താരാഷ്ട്ര അതിർത്തിയിൽ പാകിസ്ഥാൻ നുഴഞ്ഞുകയറ്റക്കാരനെ അതിർത്തി സേന വെടിവച്ചു കൊന്നതായി റിപ്പോർട്ട്. പഞ്ചാബിലെ താൺ തരൺ ജില്ലയിലെ അന്താരാഷ്ട്ര അതിർത്തിയിലാണ് പാകിസ്ഥാൻ നുഴഞ്ഞുകയറ്റക്കാരനെ വെടിവെച്ചതെന്ന് രക്ഷാ സേന ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
രാവിലെ തെക്കലൻ ഗ്രാമത്തിന് സമീപം ഒരാളുടെ സംശയാസ്പദമായ നീക്കം അതിർത്തി സുരക്ഷാ സേനയുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നുവെന്ന് എന്നും തുടർന്ന് വെടിയുതിർക്കുകയായിരുന്നു എന്നുമാണ് പുറത്തു വരുന്ന വിവരം.
നുഴഞ്ഞുകയറ്റക്കാരനോട് സൈന്യം പിന്തിരിയാൻ ആവശ്യപ്പെട്ടെങ്കിലും അയാൾ നിർത്താതെ മുന്നോട്ട് നീങ്ങി. ഭീഷണിയുണ്ടെന്ന് മനസ്സിലാക്കിയ ബിഎസ്എഫ് ജവാൻമാർ വെടിയുതിർത്തു. നുഴഞ്ഞുകയറ്റക്കാരൻ സംഭവസ്ഥലത്ത് തന്നെ കൊല്ലപ്പെടുകയും ചെയ്തുവെന്ന് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക