തൃശ്ശൂർ ജില്ലയിലെ കുന്നംകുളം കോട്ടപ്പടി സ്വദേശിയായ യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. തലയിൽ വെച്ച ഹെൽമെറ്റിനകത്ത് പാമ്പുമായി ഇയാൾ കറങ്ങി നടന്നത് രണ്ടു മണിക്കൂർ നേരമാണ്. കഴിഞ്ഞദിവസം രാത്രി 7 മണിയോടെ ഹെൽമറ്റ് ധരിച്ച് വീട്ടിൽ നിന്ന് ഇറങ്ങിയ യുവാവ് ബൈക്കിൽ ഗുരുവായൂരിൽ പോയി കോട്ടപ്പടി പള്ളിയിൽ തിരിച്ചെത്തി.
ഹെൽമറ്റ് അഴിച്ച് ബൈക്കിൽ തന്നെ വച്ച് സുഹൃത്തുക്കളുമായി സംസാരിച്ചിരിക്കുകയും വീണ്ടും ഹെൽമെറ്റ് ധരിച്ച് രാത്രി ഒമ്പതോടെ വീട്ടിലെത്തുകയും ചെയ്തു. വീട്ടിലെത്തിയ ശേഷം ഹെൽമെറ്റ് ഉരിയതോടെ പാമ്പിൻ കുഞ്ഞ് താഴേക്ക് വീഴുകയും യുവാവ് പരിഭ്രാന്തൻ ആവുകയും ചെയ്തു. തലകറങ്ങി വീണ് ഛർദിച്ച യുവാവിനെ ഉടൻതന്നെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച ശേഷം രക്ത പരിശോധനക്ക് വിധേയനാക്കി. പരിശോധനയിൽ ശരീരത്തിൽ വിഷാംശം ഇല്ലെന്ന് ഉറപ്പാക്കി രണ്ടുമണിക്കൂർ നിരീക്ഷണത്തിനു ശേഷം വീട്ടിലേക്ക് മടങ്ങുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക