കൊച്ചി: സംവിധായകന് സിദ്ദിഖിന്റെ മരണവുമായി ബന്ധപ്പെട്ട് യുനാനി ചികിത്സയെക്കുറിച്ച് ഉയര്‍ന്നുവന്ന ആരോപണങ്ങളില്‍ പ്രതികരിച്ച് യുനാനി ഡോക്ടര്‍മാരുടെ സംഘടന. മെഡിക്കല്‍ കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്ത അംഗീകൃത യുനാനി ഡോക്ടര്‍മാര്‍ ആരും സിദ്ദിഖിനെ ചികിത്സിച്ചിട്ടില്ലെന്ന് കേരള യുനാനി മെഡിക്കല്‍ അസോസിയേഷന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
സിദ്ദിഖിന്റെ മരണത്തിനു പിന്നാലെ നടന് ജനാര്ദനന് നടത്തിയ പ്രസ്താവനയാണ് യൂനാനി ചികിത്സാരീതിയെ സംശയത്തിന്റെ നിഴലിലാക്കിയത്. ജനാര്ദനന് പ്രസ്താവന തിരുത്തിയെങ്കിലും ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ. സുൽഫി നൂഹ് അടക്കം വിവിധ കോണുകളിൽനിന്ന് യൂനാനി ചികിത്സാരീതിയെക്കുറിച്ച് വിമർശനം ഉയര്‍ന്നു.
യൂനാനി ചികിത്സയെ അടച്ചാക്ഷേപിക്കുന്ന തരത്തില്‍ തെറ്റായ പ്രസ്താവന നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് നേതാക്കള്‍ പറഞ്ഞു. കെ.യു.എം.കെ ജനറല്‍ സെക്രട്ടറി ഡോ. എ.കെ സയ്യിദ് മുഹ്സിന് ഉള്‍പ്പെടെയുള്ള നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക