സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ പ്രവർത്തിക്കുന്ന കാന്റീനുകളിലും ഭക്ഷണ വിതരണ കേന്ദ്രങ്ങളിലും ഭക്ഷ്യസുരക്ഷാ വകുപ്പ് മിന്നൽ പരിശോധന നടത്തി. മെഡിക്കൽ കോളേജ് ക്യാന്റീനുകളിലും വിദ്യാർത്ഥികൾക്കുള്ള സുരക്ഷിതമല്ലാത്ത ഭക്ഷണം നൽകുന്നു എന്ന പരാതിയെ തുടർന്നാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന് സുരക്ഷാ പരിശോധനകൾ ശക്തമാക്കാൻ ആരോഗ്യമന്ത്രി വീണാ ജോർജ് നിർദ്ദേശം നൽകിയതിനെ തുടർന്നാണ് മിന്നൽ പരിശോധന നടത്തിയത്.
സംസ്ഥാനത്തെ സർക്കാർ സ്വകാര്യ മെഡിക്കൽ കോളേജുകളിലായി 102 പരിശോധനകൾ നടത്തി. ഇതിൽ കൊല്ലം ജില്ലയിൽ പ്രവർത്തിക്കുന്ന സ്വകാര്യ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾക്കുള്ള മെസ്സേജ് വൃത്തിഹീനമായി കണ്ടെത്തിയതിനാൽ പ്രവർത്തനം നിർത്തിവയ്ക്കാൻ നിർദ്ദേശം നൽകി. സംസ്ഥാനത്ത് ആകമാനമുള്ള കാന്റീന്, മെസ് തുടങ്ങി 22 സ്ഥാപനങ്ങൾക്ക് ഭക്ഷ്യസുരക്ഷാ വകുപ്പ് നോട്ടീസ് നൽകി. 7 സ്ഥാപനങ്ങളിൽ നിന്ന് പിഴ ഈടാക്കുന്നതിനും നോട്ടീസ് നൽകിയിട്ടുണ്ട്.
മെഡിക്കൽ കോളേജ് ക്യാമ്പസുകളിലെ ചില ക്യാന്റീനുകളും വിദ്യാർത്ഥികളുടെ ഹോസ്റ്റൽ മെസുകളും ഭക്ഷ്യസുരക്ഷാ മാനദണ്ഡം പാലിക്കുന്നതിൽ വീഴ്ചവരുത്തിയതിനെ തുടർന്ന് കൂടുതൽ പരിശോധനകൾക്കായി ഭക്ഷണത്തിന്റെ സാമ്പിളുകളും പരിശോധന സംഘം ശേഖരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക