ന്യൂഡല്‍ഹി: ഇന്ത്യന്‍ പെലെ എന്ന് അറിയപ്പെടുന്ന ഫുട്ബോള്‍ ഇതിഹാസം മുഹമ്മദ് ഹബീബ് (74) അന്തരിച്ചു. മറവിരോഗം, പാര്‍ക്കിന്‍സണ്‍സ് തുടങ്ങിയ രോഗങ്ങള്‍ മൂലം കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ചികിത്സയിലായിരുന്നു. അന്ത്യം ഹൈദരാബാദിലായിരുന്നു.
1965നും 76 നും ഇടയിലാണ് ഹബീബ് ഇന്ത്യക്കായി കളിച്ചത്. ഇന്ത്യയ്ക്ക് വേണ്ടി 35 രാജ്യാന്തര മത്സരങ്ങളില്‍ നിന്ന് 11 ഗോളുകളാണ് നേടിയത്. മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ടീം ക്യാപ്റ്റനായിരുന്ന ഹബീബിനെ അര്‍ജുന അവാര്‍ഡ് നല്കി രാജ്യം ആദരിച്ചിട്ടുണ്ട്. 1970ല്‍ ഏഷ്യന്‍ ഗെയിംസില്‍ വെങ്കലം നേടിയ ടീമില്‍ അംഗമായിരുന്നു ഹബീബ്.
തെലങ്കാന സ്വദേശിയായ ഹബീബ് ഇന്ത്യന്‍ ടീമില്‍ ഫോര്‍വേര്‍ഡ് ആയാണ് കളിച്ചിരുന്നത്. സന്തോഷ് ട്രോഫിയില്‍ ബംഗാളിനെയാണ് പ്രതിനിധാനം ചെയ്തിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക