എറണാകുളം മൂവാറ്റുപുഴയിൽ അരീക്കൽ വെള്ളച്ചാട്ടം കാണാനെത്തിയ യുവതികളോട് അപമര്യാതയായി പെരുമാറിയ കേസിൽ രണ്ട് സിവിൽ പോലീസ് ഓഫീസർമാരെ റൂറൽ എസ്പി വിവേക് കുമാർ സസ്പെൻഡ് ചെയ്തു. മൂവാറ്റുപുഴ സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർമാരായ പരീത്, ബൈജു എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. ഇന്നലെ രാമമംഗലം പോലീസ് കസ്റ്റഡിയിലെടുത്ത പരീതിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുകയും ബൈജുവിനെ വിട്ടയക്കുകയും ചെയ്തു.
സ്വാതന്ത്ര്യ ദിനത്തിൽ പിറവം അരീക്കൽ വെള്ളച്ചാട്ടത്തിൽ ആണ് സംഭവം നടന്നത്. അവധി ദിവസമായതിനാൽ വെള്ളച്ചാട്ടത്തിലും പരിസരത്തും നല്ല തിരക്ക് അനുഭവപ്പെട്ടിരുന്നു. വെള്ളച്ചാട്ടത്തിന്റെ താഴ്ഭാഗത്ത് ഉണ്ടായിരുന്ന യുവതികൾ ഉൾപ്പെടുന്ന സംഘത്തോട് മഫ്തിയിലായിരുന്ന പോലീസുകാർ കയർക്കുകയും ഒരാൾ അപമര്യാദയായി പെരുമാറുകയും ആയിരുന്നു. യുവതികൾ പ്രതികരിച്ചതോടെ വാക്കേറ്റവും കയ്യാങ്കളിയും ആരംഭിച്ചു. നാട്ടുകാർ ഇവരെ വളഞ്ഞു വയ്ക്കുകയും പിന്നീട് സ്ഥലത്തെത്തിയ പോലീസ് ഇവരെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക