വന്ദേഭാരത് ഉൾപ്പെടെ 20 ട്രെയിനുകൾക്ക് തലശേരിയിൽ സ്റ്റോപ്പില്ലാത്തത് ദുരിതമാകുന്നു . സംസ്ഥാനത്ത് റെയിൽവേക്ക് കൂടുതൽ വരുമാനം നേടികൊടുക്കുന്ന 15 സ്റ്റേഷനുകളിൽ ഒന്നായിട്ടും ട്രെയിനുകൾ കൂകിപ്പായുന്നത് നോക്കിനിൽക്കാനേ തലശേരിക്ക് സാധിക്കുന്നുള്ളൂ.
ഏതാനും വർഷമായി തലശേരി അവഗണിക്കപ്പെടുകയാണ്. വയനാട് ജില്ലയുടെ സർവീസ് സ്റ്റേഷനെന്ന പരിഗണനപോലും ലഭിക്കുന്നില്ല. ഹിസാർ–-കോയമ്പത്തൂർ, ജബൽപൂർ–-കോയമ്പത്തൂർ, ദാദർ–-തിരുനെൽവേലി, ഇൻഡോർ–-കൊച്ചുവേളി, മംഗളൂരു ജങ്ഷൻ അന്ത്യോദയ, ഹസ്രത്ത് നിസാമുദ്ദീൻ സൂപ്പർ ഫാസ്റ്റ്, അമൃത്സർ വീക്ക്ലി, സമ്പർക്ക് ക്രാന്തി, ഋഷികേശ് സുപ്പർ ഫാസ്റ്റ്, മുംബൈ ഗരീബ് രഥ്, ജാംനഗർ എക്സ്പ്രസ് തുടങ്ങിയവ ഉൾപ്പെടെയുള്ള ട്രെയിനുകൾ തലശേരിയോട് മുഖംതിരിക്കുന്നു.
ഹാപ്പ –-തിരുനെൽവേലി ട്രെയിന് സ്റ്റോപ്പ് അനുവദിച്ച് റെയിൽവേ സമയവിവര പട്ടികയിൽ ഇടം പിടിച്ചെങ്കിലും പിന്നീടിത് പിൻവലിച്ചു.
ഹിസാർ-–-കോയമ്പത്തൂർ, ജബൽപൂർ- –-കോയമ്പത്തൂർ, ദാദർ–– തിരുനെൽവേലി, ഇൻഡോർ- –-കൊച്ചുവേളി തുടങ്ങിയ ദീർഘദൂര വണ്ടികൾക്കെങ്കിലും തലശേരിയിൽ സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് തലശേരി റെയിൽവേ പാസഞ്ചർ അസോസിയേഷൻ ദക്ഷിണ റെയിൽവേ ഡിവിഷണൽ മാനേജർക്ക് നിവേദനം നൽകി
പ്രതികരിക്കാൻ ഇവിടെ എഴുതുക