ഐഎസ്ആർഒ പരീക്ഷയിലെ കോപ്പിയടിയും ആൾമാറാട്ടവും നടത്തിയതിന് പിന്നിൽ വലിയ സംഘം ആണെന്ന് പോലീസ്. ആൾമാറാട്ടത്തിന് വൻതുക പ്രതിഫലമായി നൽകിയെന്നും വിമാനത്തിൽ മടങ്ങാൻ അടക്കം സൗകര്യം ഒരുക്കി നൽകി എന്നും ഹരിയാനയിലേക്ക് അന്വേഷണം വ്യാപിപ്പിക്കാൻ തയ്യാറെടുക്കുകയാണ് എന്നും പോലീസ് പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട ഇതോടെ പിടിയിലായവരുടെ എണ്ണം മൂന്നായി. കോപ്പിയടിയും ആൾമാറാട്ടവും നടത്തുന്നതിന് പിന്നിൽ ഹരിയാനയിലെ പരീക്ഷ നടത്തിപ്പ് കേന്ദ്രങ്ങളും പങ്കാളികളായി എന്നാണ് ലഭ്യമാകുന്ന വിവരം. നിലവിൽ പിടിയിലായ ഹരിയാന സ്വദേശിയായ സുമിത്തിന്റെ യഥാർത്ഥ പേര് മനോജ് കുമാർ എന്നാണെന്നും ഇയാൾ പരീക്ഷ എഴുതിയത് സുമിത്തിനു വേണ്ടിയാണെന്നും പോലീസ് അറിയിച്ചു.
ഹരിയാന സ്വദേശികളായ 469 പേർ പരീക്ഷയിൽ പങ്കെടുത്തു. പിടിയിലായ മൂന്നുപേരും ഹരിയാന സ്വദേശികളാണ്. ഹരിയാനയിലെ കോച്ചിംഗ് സെന്ററിന് സംഭവത്തിൽ പങ്കുണ്ട് എന്നാണ് ലഭ്യമാകുന്ന വിവരം. പരീക്ഷക്കിടെ കോപ്പിയടിച്ചതിന് ഹരിയാന സ്വദേശികളായ സുനിൽ, സുമിത് കുമാർ എന്നിവരെ മ്യൂസിയം പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. തിരുവനന്തപുരം ജില്ലയിലെ കോട്ടൺഹിൽ സ്കൂളിൽ നടന്ന പരീക്ഷ ഫോൺ ഉപയോഗിച്ച് ഇരുവരും കോപ്പിയടിച്ചു എന്നാണ് പോലീസ് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക