തിരുവനന്തപുരം: നാലു വർഷ ബിരുദകോഴ്സ് ഉടൻ ആരംഭിക്കാൻ പ്രത്യേക കേരളസർവകലാശാലയുടെ സിൻഡിക്കറ്റ് യോഗം തീരുമാനിച്ചു. ജനുവരി മുതൽ റിട്ടയർ ചെയ്ത അധ്യാപകരുടെയും ജീവനക്കാരുടെയും പെൻഷൻ ആനുകൂല്യങ്ങൾ അനുവദിക്കാനും സിൻഡിക്കറ്റ് യോഗം തീരുമാനിച്ചു.
സർക്കാർ നാമ നിർദ്ദേശം ചെയ്ത ആറ് അംഗങ്ങൾ മാത്രമുള്ള സിൻഡിക്കറ്റിന്റെ പ്രത്യേക യോഗത്തിൽ വിസി ഡോ. മോഹൻ കുന്നുമ്മേൽ അധ്യക്ഷത വഹിച്ചു. പെൻഷൻ ആനുകൂല്യങ്ങൾ സർക്കാരിന്റെ അനുമതി ലഭിച്ചതിനുശേഷം മാത്രമേ നൽകാൻ പാടുള്ളൂവെന്ന ഉറച്ച നിലപാടിലായിരുന്നു സിൻഡിക്കറ്റ് അംഗങ്ങൾ.
നാലുവർഷത്തെ കോഴ്സ് നടത്തിപ്പിനു സ്പെഷൽ ഓഫിസറെ യോഗം ചുമതലപ്പെടുത്തി. ഈ വർഷം ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്സ്, ഇന്റർനാഷണൽ സ്റ്റഡീസ് വിഷയങ്ങളിൽ മാത്രമായിരിക്കും പുതുതായി ആരംഭിക്കുന്ന നാല് വർഷ കോഴ്സ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക