ലോക അത്ലറ്റിക്സ് ചാംപ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് സ്വർണം. ജാവലിൻ താരം നീരജ് ചോപ്രയാണ് സ്വർണം നേടിയത്. ഇതാദ്യമായാണ് ഒരു ഇന്ത്യൻ താരം ലോക അത്ലറ്റിക്സ് ചാംപ്യൻഷിപ്പിൽ സ്വർണം നേടുന്നത്. ഫൈനൽ മത്സരത്തിൽ 88.7 മീറ്ററാണ് നീരജ് എറിഞ്ഞത്. ഇന്ത്യൻ താരങ്ങളായ ഡി.പി മനു, കിഷോർ ജെന തുടങ്ങിയവരും മികച്ച പ്രകടനം കാഴ്ച വച്ചു
പാകിസ്താന്റെ അർഷാദ് നദീമിനാണ് വെള്ളി. 87.82 മീറ്റർ ആണ് നദീമെറിഞ്ഞ മികച്ച ദൂരം. 86.67 മീറ്റർ എറിഞ്ഞ ചെക്ക് റിപ്പബ്ലിക്ക് താരം ജാക്കുബ് വാദ്ലെ വെങ്കലം കരസ്ഥമാക്കി.
ഫൗളോടെയായിരുന്നു തുടക്കമെങ്കിലും രണ്ടാം ശ്രമത്തിൽ തന്നെ 88.17 മീറ്റർ എറിഞ്ഞ് നീരജ് ഒന്നാം സ്ഥാനത്തേക്ക് കുതിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക