പൊള്ളുന്ന ചൂടിൽ നിന്നും സംസ്ഥാനത്തിന് ആശ്വാസമേകി സെപ്റ്റംബർ രണ്ടിന് ശേഷം മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന ന്യൂനമർദ്ദത്തിന്റെ ഫലമായി സെപ്റ്റംബർ രണ്ടിന് ശേഷം കേരളത്തിൽ മഴ വ്യാപകമായി ലഭിക്കുമെന്ന് സ്വകാര്യ കാലാവസ്ഥാ നിരീക്ഷകരായ മെറ്റ്ബീറ്റ് വെതർ റിപ്പോർട്ട് ചെയ്യുന്നു.
തെക്കൻ ജില്ലകളിൽ ആദ്യഘട്ടത്തിൽ ശക്തമാവുന്ന മഴ പിന്നീട് വടക്കൻ ജില്ലകളിലും ശക്തമായി ലഭിക്കും. സെപ്റ്റംബറിൽ മാത്രം 250 മില്ലിമീറ്റർ അധികം മഴ ലഭിക്കാൻ സാധ്യതയുണ്ട്. സാധാരണ മഴ ലഭിക്കേണ്ടിയിരുന്ന കർക്കിടക മാസത്തിലും ചിങ്ങത്തിലും കേരളത്തിൽ മഴ നന്നേ കുറവായിരുന്നു. ന്യൂനമർദ്ദം രൂപീകരിക്കപ്പെടാൻ സാധ്യതയുള്ളതിനാൽ റെഡ് അലെർട് അടക്കം പ്രഖ്യാപിക്കേണ്ട സാഹചര്യം ഉണ്ടാവുമെന്നും നിരീക്ഷകർ മുന്നറിയിപ്പു നൽകി.
മലവെള്ളപ്പാച്ചിലിനും സാധ്യതയുള്ളതിനാൽ വെള്ളച്ചാട്ടങ്ങൾ, നീർച്ചാലുകൾ എന്നിവിടങ്ങളിലേക്ക് യാത്ര പോകുന്നവർ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു. കഴിഞ്ഞ ദിവസം കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളിലെ മലയോര മേഖലകളിൽ ശക്തമായ മഴയും കാറ്റും അനുഭവപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക