തിരുവനന്തപുരം: ഓണത്തിന് പോലും, സർക്കാർ സംഭരിച്ച നെല്ലിന്റെ വില നൽകാതെ കര്‍ഷകരെ വഞ്ചിച്ച സർക്കാരിനെ ജനങ്ങൾ പാഠം പഠിപ്പിക്കുമെന്ന് വിമർശിച്ച് രമേശ് ചെന്നിത്തല എംഎൽഎ. അഥവാ നെല്‍ക്കര്‍ഷകർക്ക് വറുതിയുടെ ഓണമാണ്.
ഇടത് സർക്കാർ മാപ്പർഹിക്കാത്ത കുറ്റമാണ് ചെയ്തത്. നെല്ല് സംഭരിച്ച് വിറ്റശേഷം തുക ഖജനാവിലെത്തിയിട്ടും നൽകാത്തത് എന്തുകൊണ്ടെന്ന് ജനങ്ങൾക്ക് ബോധ്യമായെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
മുഖ്യമന്ത്രിക്ക് കർഷകരുടെ തലയ്ക്ക് മുകളിലൂടെ തലങ്ങും വിലങ്ങും പറക്കാൻ ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കാനുള്ള തിരക്കിലാണ് സർക്കാർ. ഇത്രയ്ക്ക് അടിയന്തരമായി ഹെലികോപ്റ്ററിന്റെ എന്ത് ആവശ്യമാണുള്ളത്? മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ പോകാനാണെങ്കിൽ കണ്ണൂരിലേക്ക് എന്നും വിമാന സർവീസ് ഉണ്ട്. അത്യാവശ്യ ഘട്ടങ്ങളിൽ വ്യോമസേനാവിമാനവും ലഭ്യമാണ്. എന്നിട്ടും ഹെലികോപ്റ്റർ വാടകയ്ക്ക് എടുത്ത് ധൂർത്ത് നടത്തുന്നതിന് പിന്നിൽ ആരുടെ താത്പര്യമാണെന്ന് രമേശ് ചെന്നിത്തല ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക