ഏഷ്യാ കപ്പിൽ ഇന്ത്യ-പാക്ക് താരങ്ങൾ തമ്മിൽ സൗഹൃദം പങ്കിട്ടതിനെ വിമർശിച്ച് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. ഇത്തരം സൗഹൃദങ്ങൾ ബൗണ്ടറിയ്ക്ക് പുറത്ത് മതി,140 കോടി ഇന്ത്യക്കാരെ പ്രതിനിധീകരിച്ചാണ് കളിക്കുന്നത്. സ്റ്റാർ സ്പോർട്സിലെ ചർച്ചയിലാണ് ഗംഭീർ വിമർശനമുന്നയിച്ചത്.
എതിരാളികളുമായി രാജ്യത്തിനായി കളിക്കുമ്പോൾ സൗഹൃദത്തിന്റെ ആവശ്യമില്ല. ഇപ്പോഴത്തെ രീതി ഗ്രൗണ്ടിന് പുറത്ത് മതി. പണ്ട് എങ്ങനെയും ജയിക്കാനുളള വാശിയാണ് ടീമിന് ഉണ്ടായിരുന്നത്. പക്ഷേ ഇന്നതില്ല.
മത്സരത്തിനു മുൻപും ശേഷവും ഗ്രൗണ്ടിലും ഡ്രസിങ് റൂമിലും ഇന്ത്യ– പാക്കിസ്ഥാൻ താരങ്ങൾ പരസ്പരം സംസാരിക്കുകയും തമാശകൾ പറയുകയും ചെയ്തിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഇന്ത്യയിലെ 140 കോടി ജനങ്ങളെ പ്രതിനിധീകരിക്കുന്ന ടീം പാക്കിസ്ഥാനോട് ഗ്രൗണ്ടിൽ ഇത്ര സൗഹൃദത്തോടെ പെരുമാറേണ്ടതില്ലെന്ന് ഗംഭീർ ഒരു സ്പോർട്സ് മാധ്യമത്തിലെ ചർച്ചയിൽ പ്രതികരിച്ചു. വിരാട് കോലിയുമായുളള പാക് താരങ്ങളുടെ ചിത്രങ്ങൾ വൈറലായതിന് പിന്നാലെയാണ് വിമർശനവുമായി താരം രംഗത്തെത്തിയത്.
‘‘എതിരാളികൾ തമ്മിൽ ഗ്രൗണ്ടിൽ സൗഹൃദം കാണിക്കുന്നതു കൂടുതലായി ഇപ്പോഴാണു കണ്ടുവരുന്നത്. മുൻപ് അതില്ലായിരുന്നു. ഇതു സൗഹൃദ മത്സരങ്ങളല്ല. മുൻ പാകിസ്താൻ താരം കമ്രാൻ അക്മലുമായുള്ള സൗഹൃദത്തെക്കുറിച്ചും ഷോയിൽ ഗംഭീർ വെളിപ്പെടുത്തി. തങ്ങൾ വളരെ അടുത്ത സുഹൃത്തുക്കളാണെന്ന് അദ്ദേഹം പറഞ്ഞു. ”അങ്ങോട്ടും ഇങ്ങോട്ടും ബാറ്റുകൾ സമ്മാനിച്ചിട്ടുണ്ട്. കമ്രാൻ തന്ന ബാറ്റുമായി ഒരു സീസൺ മുഴുവൻ ഞാൻ കളിച്ചിട്ടുണ്ട്. അടുത്ത് ഒരു മണിക്കൂറോളം ഞങ്ങൾ സംസാരിക്കുകയും ചെയ്തിരുന്നു”, ഗംഭീർ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക