സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാൻ ക്ഷേമനിധികളിൽ നിന്ന് പണം ആവശ്യപ്പെട്ട് സർക്കാർ.
മോട്ടോർ വാഹന തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്ന് 1200 കോടിയും ചെത്തുതൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്ന് 500 കോടിയും സർക്കാർ തൽക്കാലത്തേക്ക് ആവശ്യപ്പെട്ടു.
ഡിസംബറിനുള്ളിൽ മടക്കി നൽകുമെന്ന ഉറപ്പിൻമേലാണിത്. മറ്റുപല ക്ഷേമനിധി ബോർഡുകളും കടുത്ത പ്രതിസന്ധി നേരിടുന്നതിനാൽ സർക്കാരിന് നൽകുവാൻ നിർവാഹം ഇല്ലാത്ത അവസ്ഥയിലാണ്.
സംസ്ഥാന സർക്കാർ ആരിൽ നിന്ന് പണം കടം വാങ്ങിയാലും അത് സർക്കാരിന്റെ കടമെടുപ്പ് പരിധിയിൽ ഉൾപ്പെടുത്തുമെന്നാണ് കേന്ദ്രസർക്കാരിന്റെ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക