ആലുവയിൽ ഒന്‍പത് വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി ക്രിസ്റ്റില്‍ മയക്കു മരുന്നിന് അടിമയായിരുന്നുവെന്ന് പ്രതിയുടെ അമ്മ. ”അവൻ 18 വയസുവരെ ജോലിക്കു പോയി കുടുംബം നോക്കിയിരുന്നു. 18 വയസിന് ശേഷമാണ് അവൻ ഇങ്ങനെ മയക്ക് മരുന്നിന് അടിമയായതും കുറ്റകൃത്യങ്ങൾ ചെയ്തതും. നാളുകളായി അവൻ ആലുവയിൽ തന്നെയാണ്. വീട്ടിലേക്ക് അധികം എത്താറില്ല.എന്ത് പറഞ്ഞാലും അനുസരിക്കില്ല വഴിതെറ്റിയത് എങ്ങനെയെന്ന് അറിയില്ല ”;പ്രതിയുടെ അമ്മ പറഞ്ഞു.
പതിനെട്ട് വയസുവരെ കൃത്യമായി ജോലിക്ക് പോയി കുടുംബം നോക്കിയിരുന്ന ക്രിസ്റ്റില്‍ പിന്നീടാണ് കുറ്റകൃത്യങ്ങളിലേക്ക് തിരിയുന്നത്. മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ചാണ് ക്രിസ്റ്റിലിന്റെ കുറ്റകൃത്യങ്ങളിലേക്ക് ഇയാള്‍ കടക്കുന്നത്. ശേഷം ലാപ്ടോപ്പ് കോഴി തുടങ്ങി കാണുന്നതൊക്കെ മോഷ്ടിക്കാനുള്ള മാനസികാവസ്ഥയിലേക്ക് ഇയാള്‍ മാറുകയായിരുന്നു. പെരുമ്പാവൂരില്‍ ലാപ്ടോപ്പ് മോഷ്ടിച്ച കേസില്‍ പിടിയിലായ ഇയാള്‍ അന്ന് പൊലീസില്‍ തെറ്റായ വിവരങ്ങളാണ് നല്‍കിയിരുന്നത്. ഇയാളുടെ പേര് സതീഷ് എന്നാണ് പൊലീസിനോട് പറഞ്ഞിരുന്നത്. കേസില്‍ ഇയാള്‍ ജയില്‍ ശിക്ഷ അനുഭവിച്ചു. പകൽ വീട്ടിൽ ചെലവഴിച്ച് രാത്രിയാണ് ക്രിസ്റ്റില്‍ മോഷണത്തിനിറങ്ങുന്നത്. ചെങ്കലിലെ വീട്ടിൽ കണ്ടെത്തിയത് മോഷ്ടിച്ച ഫോണുകളുടെ വൻശേഖരമെന്നാണ് ലഭിക്കുന്ന വിവരം. മൃഗങ്ങളെ മോഷടിച്ചതായും നാട്ടുകാര്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക