പുതുപ്പള്ളി: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർത്ഥി ജെയ്ക് സി തോമസിന് നേരിടേണ്ടി വന്ന പരാജയത്തിൽ പ്രതികരിച്ച് സിപിഐഎം നേതാവ് എം സ്വരാജ്. മരിച്ച ആളുകളോട് സഹതാപം കാണിക്കുന്ന രീതി ഉപതിരഞ്ഞെടുപ്പുകളിൽ പതിവാണെന്ന് എം സ്വരാജ് പറഞ്ഞു. ഈ സഹതാപം അടുത്ത തിരഞ്ഞെടുപ്പിൽ കാണില്ല. മരിച്ച ഉമ്മൻ ചാണ്ടിയും ജെയ്ക് സി തോമസും തമ്മിലാണ് മത്സരം നടന്നത്. ബിജെപി എല്ലാ കാലത്തും വോട്ട് കച്ചവടക്കാരാണെന്നും എം സ്വരാജ് പറഞ്ഞു.
അതേസമയം, തിങ്കളാഴ്ച രാവിലെ 10 മണിക്ക് ചാണ്ടി ഉമ്മൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. തിങ്കളാഴ്ച നിയമസഭ വീണ്ടും സമ്മേളിക്കുന്ന ദിവസമാണ് സത്യ പ്രതിജ്ഞ.
നിയമസഭാ സെക്രെട്ടറിയേറ്റാണ് ഇക്കാര്യം അറിയിച്ചത്. 37,719 വോട്ടുകളുടെ ചരിത്ര ഭൂരിപക്ഷവുമായാണ് ചാണ്ടി ഉമ്മന്‍ നിയമസഭയിലേക്കെത്തിയത്. യുഡിഎഫ് ആകെ 80,144 വോട്ടുകള്‍ നേടിയപ്പോള്‍ എല്‍ഡിഎഫ് 42,425 വോട്ടുകള്‍ സ്വന്തമാക്കി. എന്നാല്‍ ആകെ 6558 നേടാനെ ബിജെപിക്ക് കഴിഞ്ഞുള്ളു. 59.6 ശതമാനം വോട്ട് യുഡിഎഫ് നേടിയപ്പോള്‍ 31.78 ശതമാനം എല്‍ഡിഎഫിന് ലഭിച്ചു.
ബിജെപി 4.92 ശതമാനത്തിലേക്ക് കൂപ്പുകുത്തി.പുതുപ്പള്ളിയെ 53 വര്‍ഷം നിയമസഭയില്‍ പ്രതിനിധീകരിച്ച ഉമ്മൻ ചാണ്ടിയുടെ റെക്കോർഡ് ഭൂരിപക്ഷവും മറികടന്നാണ് ചാണ്ടി ഉമ്മന്റെ ജയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക