ഇന്ത്യ എന്ന പേര് മാറ്റുന്നതിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് . ഇന്ത്യ എന്ന പദം വേണ്ട എന്നാണ് അവരുടെ തീരുമാനം. ഇത് സംബന്ധിച്ച് ജനാധിപത്യപരമായ ഒരു ചര്‍ച്ചയും നടന്നില്ലെന്നും ഗോവിന്ദന് പറഞ്ഞു.
ആര്‍എസ്എസ് തീരുമാനിക്കുന്നത് അതേപടി നടപ്പാക്കുന്ന സേച്ഛാധിപത്യമാണിത്. ചില മലയാള പത്രങ്ങളുടെ തലക്കെട്ടുകള്‍ പോലും തീരുമാനിക്കുന്നത് കോണ്‍ഗ്രസ് നിയമിച്ച ഇവന്റ് മാനേജ്മെന്റ് ടീമാണെന്നും ഗോവിന്ദന് പറഞ്ഞു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ഇടത് തോല്‍വിക്ക് കാരണം ഉമ്മന്‍ചാണ്ടിയോടുള്ള സഹതാപ തരംഗമാണ്.
ഇടത് അടിത്തറ തകര്‍ന്നിട്ടില്ല. പാര്‍ട്ടി വോട്ടുകള്‍ നഷ്ടപ്പെട്ടില്ല. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പുതുപ്പള്ളി ആവര്‍ത്തിക്കുമെന്നത് യുഡിഎഫ് നേതാക്കളുടെ സ്വപ്നം മാത്രമാണെന്നും ഗോവിന്ദന് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക