ജി 20 ഉച്ചകോടിക്ക് മുന്നോടിയായി ഡല്‍ഹിയില്‍ നടന്ന ഉഭയകക്ഷി യോഗത്തിന് ശേഷം യുഎസ് പ്രസിഡന്റ് ജോ ബൈഡനോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും സംസാരിക്കാൻ സര്‍ക്കാര്‍ മാധ്യമങ്ങളെ അനുവദിച്ചില്ലെന്ന് ബൈഡന്റെ സംഘം പറഞ്ഞതായി ആരോപിച്ചു കോണ്‍ഗ്രസ് രംഗത്ത്.
‘ഒന്നിലധികം തവണ പറഞ്ഞിട്ടും, ഉഭയകക്ഷി യോഗത്തിന് ശേഷം അദ്ദേഹത്തോടും പ്രധാനമന്ത്രി മോദിയോടും ചോദ്യങ്ങള്‍ ചോദിക്കാന്‍ ഇന്ത്യ, മാധ്യമങ്ങളെ അനുവദിച്ചില്ലെന്ന് പ്രസിഡന്റ് ബൈഡന്റെ ടീം പറയുന്നു’ എന്നാണ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് എക്സില്‍ (ട്വിറ്റര്‍) കുറിച്ചത്.
‘പ്രസിഡന്റ് ബൈഡന് ഇനി സെപ്റ്റംബര്‍ 11 ന് വിയറ്റ്നാമില്‍ നിന്ന് അദ്ദേഹത്തോടൊപ്പമുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നല്‍കും. ഇതില്‍ അതിശയിക്കാനില്ല. മോദിയുടെ ശൈലിയില്‍ ജനാധിപത്യം നടക്കുന്നത് ഇങ്ങനെയാണ്’ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം ജി20 പോലെ പ്രാധാന്യമുളള ഉച്ചകോടികളുടെ ഭാഗമായി നടക്കുന്ന ഉഭയകക്ഷി യോഗങ്ങളില്‍ മാധ്യമ പ്രവേശനത്തിന് നിയന്ത്രണങ്ങളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക