മണിപ്പൂരില്‍ നിന്നുള്ള ബിജെപി എംഎല്‍എമാര്‍ ഡല്‍ഹിയിലെത്തി പാര്‍ട്ടിയുടെ കേന്ദ്ര നേതൃത്വത്തെ കാണുമെന്ന് റിപ്പോർട്ട്. സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്ന അക്രമങ്ങള്‍ക്ക് പരിഹാരം വേഗത്തിലാക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ് ലക്ഷ്യം എന്നാണ് അടുത്ത വൃത്തങ്ങളിപ്പോൾ നിന്നും അറിയുന്നത്.
കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് പേര് കൊല്ലപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ ആണ് പുതിയ നീക്കം. പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കാലതാമസമില്ലാതെ പ്രതിസന്ധി പരിഹരിക്കുന്നതിന് ഉചിതമായ പരിഹാരമുണ്ടാക്കാനാണ് എംഎല്‍എമാരുടെ ശ്രമം.
30 മണിപ്പൂര്‍ എംഎല്‍എമാര്‍ ഡല്‍ഹിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ ആഴ്ച ആദ്യം, ബി.ജെ.പി നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ 23 എം.എല്‍.എമാര്‍ സംസ്ഥാനത്തിന്റെ പ്രാദേശിക അഖണ്ഡത സംരക്ഷിക്കുമെന്ന് പ്രതിജ്ഞയെടുക്കുന്ന പ്രമേയത്തില്‍ ഒപ്പുവച്ചിരുന്നു.
മണിപ്പൂര്‍ സംസ്ഥാനത്തിന്റെ പ്രാദേശിക അഖണ്ഡതയ്ക്കായി ഞങ്ങള്‍ നിലകൊള്ളുമെന്നും ഒരു പ്രത്യേക ഭരണം ഞങ്ങള്‍ അംഗീകരിക്കില്ലെന്നും നിയമസഭയിലെ താഴെ ഒപ്പിട്ട എല്ലാ അംഗങ്ങളും ഏകകണ്ഠമായി പറയുന്നു എന്നാണ് പ്രമേയത്തില്‍ പറയുന്നത്. എന്നാല്‍, മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ് ഈ പ്രമേയത്തില്‍ ഒപ്പിട്ടിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക